സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ വേണമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ
സംസ്ഥാനത്ത് ഉടൻ ലോക്ക്ഡൗൺ വേണമെന്ന് ആരോഗ്യ വിദഗ്ധർ. വൈകുന്തോറും കോവിഡ് സ്ഥിതിഗതികൾ അതീവ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ഓക്സിജൻ കിടക്കപോലും കിട്ടാത്ത അവസ്ഥയാണ്. ആദ്യ ഡോസ് വാക്സീൻ എല്ലാവർക്കും ഉറപ്പാക്കണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് തുടർച്ചയായ ആറാം ദിവസവും രോഗികളുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതൽ ആണ്. 28.37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3,39,441.
എറണാകുളത്ത് മാത്രം 54053 പേർ രോഗികളായിട്ടുണ്ട്. കോഴിക്കോട് 48019 രോഗികൾ. മലപ്പുറം,തൃശൂർ ജില്ലകളിൽ 35,000 അധികം രോഗികൾ. ആശുപത്രികളിൽ 26,169 പേർ ചികിത്സയിലുണ്ട് ഐസിയുകളിൽ 1907 രോഗികൾ.
വെൻ്റിലേറ്ററുകളിൽ 672 പേർ ഓക്സിജൻ പിന്തുണ വേണ്ട രോഗികളുടെ എണ്ണം ഈ കണക്കിലുമൊക്കെ ഇരട്ടിയിലേറെയാണ്. ഓക്സിജൻ കിടക്ക വേണമെങ്കിൽ മണിക്കൂറുകളോ ഒരു ദിവസമൊക്കെയോ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ്. സ്ഥിതി അതീവ ഗുരുതരമാവുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ വിദഗ്ധ സമിതിയേയും സര്‍ക്കാര്‍ വൃത്തങ്ങളേയും നേരിട്ടു അറിയിച്ചിട്ടുണ്ട്.
നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ മാത്രമല്ല ഒരു സമ്പൂര്‍ണ ലോക്ക്ഡൗൺ, ഏറ്റവും കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും വേണമെന്നാണ് വിദഗ്ധരുടെ ആവശ്യം. ഇപ്പോൾ ചെയിതില്ലയെങ്കിൽ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്ന് മുന്നറിയിപ്പുമുണ്ട്. രണ്ടാം വാക്‌സിന് മുൻഗണന നൽകുന്നത്തിനു പകരം ആദ്യ ഡോസ് കൂടുതൽ പേരിൽ എത്തിക്കാനുള്ള നടപടികൾ വേണമെന്നാണ് മറ്റൊരു ആവശ്യം. ഒരു ഡോസിൽ തന്നെ പ്രതിരോധം ഉറപ്പാക്കാനാകുമെന്നതിനാൽ രോഗ വ്യാപന തീവ്രത കുറയ്ക്കാൻ ഒരു ഡോസ് വാക്‌സിൻ എങ്കിലും പരമാവധിപേർ എത്രയും വേഗം എടുക്കണം എന്നാണ് നിദ്ദേശം. ഉല്പാദകരിൽ നിന്ന് വാക്‌സിൻ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ 18 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷൻ എന്ന് തുടങ്ങും എന്നതിൽ വ്യക്തതയില്ല.
Photo Courtesy : Google/ images are subject to copyright