രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ ആസൂത്രണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ ആസൂത്രണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി ഫിജാസിനെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചെര്‍പ്പുളശ്ശേരി സ്വര്‍ണക്കടത്ത് സംഘത്തോടൊപ്പം ഉണ്ടായിരുന്ന, അറസ്റ്റിലായ കൊടുവള്ളി സംഘത്തിലെ അംഗമാണ് ഫിജാസ്. പൊലീസ് അന്വേഷിക്കുന്ന സുഫിയാന്‍റെ സഹോദരനാണ് ഫിജാസ്.
സംഭവ ദിവസം കോഴിക്കോട് വിമാനത്താവളത്തിലെത്തിയ രണ്ടു സംഘങ്ങളില്‍ ഒരു വിഭാഗം സ്വര്‍ണം കൈപ്പറ്റാനും എതിര്‍വിഭാഗം കവര്‍ച്ച നടത്താന്‍ വേണ്ടിയും എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കണ്ണൂരിലുള്ള അര്‍ജുന്‍ ആയങ്കിയും സംഘാംഗങ്ങളും ദുബൈയില്‍ നിന്നെത്തിച്ച സ്വര്‍ണം ഏറ്റുവാങ്ങാനും ചെര്‍പ്പുളശ്ശേരി സംഘം സ്വര്‍ണം തട്ടിയെടുക്കുന്നതിനുമാണ് കരിപ്പൂരിലെത്തിയത്. ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയ മലപ്പുറം മൂര്‍ക്കനാട് സ്വദേശി ഷഫീഖ് മേലേതില്‍ (23) കോഫിമേക്കര്‍ മെഷീനിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 1.11 കോടി വിലവരുന്ന 2.33 കിലോഗ്രാം സ്വര്‍ണത്തിനാണ് ഇവരെത്തിയത്. ദുബൈയില്‍ സലീം എന്ന വ്യക്തി മുഖേനയാണ് തനിക്ക് സ്വര്‍ണം ലഭിക്കുന്നതെന്നും സലീമിന്റെ നിർദ്ദേശപ്രകാരം ജലീൽ എന്നൊരാളായും പേരറിയാത്ത മറ്റൊരാളും തന്നെ വന്ന് കണ്ടിരുന്നുവെന്ന് ഷഫീഖ് മൊഴിനൽകിയിട്ടുണ്ട് . ഇവരാണ് സ്വര്‍ണം ഒളിപ്പിച്ച കോഫിമേക്കര്‍ മെഷീനും ഇത് കൊണ്ടുപോകാന്‍ ട്രോളിബാഗും എത്തിച്ചുനൽകിയത്. വിമാനത്താവളത്തിന് പുറത്ത് കോഫിമേക്കര്‍ മെഷീനുള്ള ട്രോളി ബാഗ് അര്‍ജുന് കൈമാറാനായിരുന്നു നിര്‍ദേശം. താന്‍ കരിപ്പൂരിലെ കാത്തുനില്‍ക്കുമെന്നും ഇവിടെ എത്തിയശേഷം താൻ ധരിച്ചിരുന്ന ഷര്‍ട്ട് മാറാനും അര്‍ജുന്‍ ഷഫീഖിനോട് ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണം എത്തിച്ചതിന് 40,000 രൂപയും വിമാന ടിക്കറ്റുമാണ് ലഭിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
Photo Courtesy: Google/Images aaaaare subject to copyright