വിസ്മയയുടെ കേസുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചു.
വിസ്മയയുടെ കേസുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും പോലീസ് സീൽ ചെയ്തിട്ടുണ്ട്.
കൊല്ലത്തെ വിസ്മയയുടെ മരണം ഗൗരമേറിയതും ഏറെ തെളിവുകളുള്ളതുമായ കേസാണെന്ന് ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരി. കിരൺകുമാറിനു മേൽ കൊലപാതകക്കുറ്റം ചുമത്തുന്നതിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനമെടുക്കും. ജനുവരിയിൽ ചടയമംഗലം പോലീസ് ഒത്തുതീർപ്പാക്കിയ കേസ് പുനരന്വേഷിക്കുമെന്നും ഐ.ജി വ്യക്തമാക്കി. വിസ്മയയുടെ കുടുംബം നൽകിയ കാറും സ്വർണവും കേസിലെ തൊണ്ടിമുതലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം. കേസിൽ വിസ്മയയുടെ സുഹൃത്തുക്കളിൽനിന്ന് മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കിരൺകുമാറിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷയും ഇന്ന് കോടതിയിൽ സമർപ്പിക്കും.
Photo Courtesy : Google/ images are subject to copyright