കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നല്‍കി ഹൈക്കോടതി.

കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള  അനുമതി നല്‍കി ഹൈക്കോടതി.

കാട്ടുപന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി. കൃഷിയിടത്തില്‍ പ്രവേശിക്കുന്ന പന്നികളെ കൊല്ലാന്‍ ഹര്‍ജിക്കാരായ കര്‍ഷകര്‍ക്ക് അനുമതി നല്‍കി ഉത്തരവിറക്കാന്‍
മുഖ്യവനപാലകന് കോടതി നിര്‍ദേശം നല്‍കി. കോഴിക്കോട് താമരശേരി സ്വദേശിയായ കെ.വി.സെബാസ്റ്റ്യന്‍ അടക്കം ആറ് കര്‍ഷകര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണച്ചാണ് ജസ്റ്റീസ് പി.ബി.സുരേഷ് കുമാര്‍ ഉത്തരവിട്ടത്. കാട്ടുപന്നികളെ ശല്യക്കാരായ മൃഗങ്ങളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ കോടതിയെ സമീപിച്ചത്. വന്യ ജീവി സംരക്ഷണ നിയമം സെക്ഷന്‍ 62 പ്രകാരം പ്രദേശത്തെ ശല്യക്കാരായ മൃഗങ്ങളെ കൊല്ലുന്നതിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. അനുമതി ലഭിച്ചാല്‍ മുഖ്യവനപാലകന് നടപടിയെടുക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനം നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.