ഒന്‍പതു വര്‍ഷം മുന്‍പ് വീട്ടില്‍ നിന്നു കവര്‍ന്ന ഏഴേകാല്‍ പവന്‍ തിരികെ നല്‍കി മോഷ്ടാവിന്റെ സത്യസന്ധത.
ഒന്‍പതു വര്‍ഷം മുന്‍പ് വീട്ടില്‍ നിന്നു കവര്‍ന്ന ഏഴേകാല്‍ പവന്‍ തിരികെ നല്‍കി മോഷ്ടാവിന്റെ സത്യസന്ധത. ആഭരണത്തോടൊപ്പം മാപ്പപേക്ഷയും വീട്ടുകാര്‍ക്കായി എഴുതിവച്ചാണ് കള്ളന്‍ മടങ്ങിയത്. തുറയൂര്‍ പഞ്ചായത്തിലെ ഇരിങ്ങത്താണു സംഭവം. ടൗണിനു സമീപമുള്ള വീട്ടില്‍ നിന്ന് 9 വര്‍ഷം മുന്‍പാണ് അലമാരയിലിരുന്ന ഏഴേകാല്‍ പവന്‍ മാല നഷ്ടപ്പെട്ടത്. ഏറെ വൈകിയാണു സംഭവം ശ്രദ്ധയില്‍ പെട്ടത്. അതു കൊണ്ടു തന്നെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നില്ല. കാലം ഏറെ കഴിഞ്ഞതിനാല്‍ വീട്ടുകാരും സംഭവം മറന്നു തുടങ്ങി. കഴിഞ്ഞ ദിവസം രാവിലെയാണു കിടപ്പു മുറിയുടെ ജനലില്‍ ഒരു കടലാസ് പൊതി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുറന്നു നോക്കിയപ്പോഴാണു സ്വര്‍ണ മാല കണ്ടത്. ഒപ്പം ഒരു കുറിപ്പും. ‘കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിങ്ങളുടെ വീട്ടില്‍ നിന്നു ഇങ്ങനെ ഒരു സ്വര്‍ണാഭരണം അറിയാതെ ഞാന്‍ എടുത്തു പോയി അതിനു പകരമായി ഇത് നിങ്ങള്‍ സ്വീകരിച്ചു പൊരുത്തപ്പെടണം’. നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചു കിട്ടില്ലെന്നാണു കരുതിയതെങ്കിലും ആഭരണം പുതിയ രൂപത്തില്‍ അതേ അളവില്‍ കോവിഡ് കാലത്ത് തിരികെ കിട്ടിയതിന്റെ ആഹ്ളാദത്തിലാണ് വീട്ടുകാര്‍.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona