കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായി മരിച്ചത് 42 പേര്.
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായി 42 പേര് മരിക്കുകയും 8,95,000 പേർ ആക്രമണത്തിന് ഇരയാവുകയും ചെയ്തതായി ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വിവരാവകാശ പ്രവര്ത്തകന് രാജു വാഴക്കാലക്ക് നല്കിയ മറുപടിയില്‍ പറയുന്നു. കോഴിക്കോട് ഒൻപതുപേരാണ് മരിച്ചത്. കാസര്‍കോട്ടും കോട്ടയവുമൊഴികെ മറ്റ് ജില്ലകളില്‍ എല്ലാം ആക്രമണത്തില്‍ ആളുകള്‍ മരിച്ചതായും മറുപടിയിൽ പറയുന്നു. 2019 ജനുവരി മുതല്‍ ഡിസംബര്‍ വരെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ആരോഗ്യ വകുപ്പിൻറെ കണക്കുകള്‍ പ്രകാരം 1,61,050 പേരാണ് ഈ കാലയളവില്‍ ചികിത്സ തേടിയത്. തിരുവനന്തപുരത്തും പാലക്കാട്ടുമാണ് ഏറ്റവുമധികം ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നായ്കളുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സ തേടിയത്. 2021ല്‍ ജൂലൈ വരെ തിരുവനന്തപുരത്ത് 12,617 പേര് ഇത്തരത്തില്‍ ചികിത്സ തേടി. പാലക്കാട് ജില്ലയില്‍ 9,217 പേരാണ് ചികിത്സ തേടിയത്. ഇത്തരത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് ധനസഹായമൊന്നും നല്‍കിയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona