കോവിഡിന്റെ മൂന്നാം തരംഗം വൈകിപ്പിക്കാനായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍.
കോവിഡിന്റെ മൂന്നാം തരംഗം വൈകിപ്പിക്കാനായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് മൂന്നാം തരംഗത്തെ നേരിടാാന്‍ പല സംസ്ഥാനങ്ങളുമൊരുങ്ങുന്നത്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ 12 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. മൂന്നാം തരംഗ ഭീഷണി മുന്നില്‍ കണ്ട് രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ക് ഡൗണും ഏര്‍പ്പെടുത്തി മൂന്നാം തരംഗത്തെ പരമാവധി വൈകിപ്പിക്കാനാണ് സംസ്ഥാനങ്ങളുടെ ശ്രമം. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ സെപ്തംബര്‍ 15 വരെ നീട്ടി. പല സംസ്ഥാനങ്ങളും ഇളവുകള്‍ വെട്ടിച്ചുരുക്കുകയാണ്.
ഒഡീഷയില്‍ രാത്രികാല കര്‍ഫ്യൂ പുനരാരംഭിച്ചു. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. കര്‍ണാടകയില്‍ കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് ഏഴ് ദിവസമാണ് ക്വാറന്റൈന്‍. കൊവിഡ് കേസുകള്‍ കൂടി വരുന്ന മഹാരാഷ്ട്രയിലും കർശ്ശനനിന്ത്രണമാണുള്ളത്. നിന്ത്രണങ്ങള്‍ കർശ്ശനമാക്കുന്നതിന് പുറമേ വാക്‌സിനേഷനിലും സംസ്ഥാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. മുംബൈയില്‍ വിമാനത്താവളങ്ങളില്‍ വിദേശത്തു നിന്നു വരുന്നവര്‍ക്ക് പ്രത്യേക പരിശോധന ആരംഭിച്ചു. അസ്സമിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാക്കും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona