ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ – സ്പിതിയിലേക്ക് പ്രവേശിക്കാന്‍ നികുതി നല്‍കണം.
ഹിമാചല്‍ പ്രദേശിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങള്‍ നിലകൊള്ളുന്ന ഭാഗങ്ങളിലൊന്നാണ് ലാഹുല്‍-സ്പ്തി ജില്ല. ശൈത്യകാലത്ത് വഴികള്‍ അടയുന്നതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് ആറ് മാസത്തോളം യാത്ര സാധ്യമായിരുന്നില്ല. എന്നാല്‍, മണാലിക്ക് സമീപത്തെ റോഹ്ത്താങ്ങില് അടല്‍ തുരങ്കം തുറന്നതോടെ 365 ദിവസവും യാത്ര സാധ്യമായി. ഇതോടെ ഇവിടേക്ക് സഞ്ചാരികളും പ്രവഹിക്കുകയാണ്. സഞ്ചാരികളുടെ അനിയന്ത്രിത വരവ് തടയാനും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുമായി വാഹനങ്ങളില്‍നിന്ന് നികുതി പിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍. അടല്‍ ടണല്‍ കടന്നെത്തുന്ന സിസ്സുവില്‍ വെച്ചാണ് നികുതി പിരിക്കുക. മേഖലയിലേക്ക് പ്രവേശിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ 50 രൂപ നല്‍കണം. കാറില്‍ യാത്ര ചെയ്യുന്നവര്‍ 200 രൂപയാണ് നല്‍കേണ്ടത്. എസ്.യു.വികള്‍ക്കും എം.യു.വികള്‍ക്കും 300 മുതല്‍ 500 രൂപ വരെയാണ് നികുതി. ബസ് പോലുള്ള വലിയ വാഹനങ്ങള്‍ക്കും 500 രൂപയാണ് നികുതി. അതേസമയം, മേഖലയില്‍ സ്ഥിരമായി ഓടുന്ന വാഹനങ്ങളെ നികുതിയില്‍നിന്ന് ഒഴിവാക്കും. അത്തരക്കാര്‍ നികുതി ഇളവിനായി അപേക്ഷിക്കണം. ഇത്തരത്തില്‍ ശേഖരിക്കുന്ന നികുതി മേഖലയുടെ വികസനത്തിന് ഉപയോഗിക്കാനാണ് തീരുമാനം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona