സംസ്ഥാനത്ത് സ്ലോട്ടിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ , സ്വകാര്യ ആശുപത്രി‍കളില്‍ വാങ്ങാനില്ലാതെ ലക്ഷണക്കണക്കിന് ഡോസ് വാക്‌സിനുകള്‍ കെട്ടിക്കിടക്കുന്നു.

സംസ്ഥാനത്ത് സ്ലോട്ടിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ , സ്വകാര്യ ആശുപത്രി‍കളില്‍ വാങ്ങാനില്ലാതെ ലക്ഷണക്കണക്കിന് ഡോസ് വാക്‌സിനുകള്‍ കെട്ടിക്കിടക്കുന്നു.

രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലാണ് കോവിഡ് വ്യാപനം കൂടി നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് പരാതികള്‍ക്കിടെ സ്വകാര്യ ആശുപത്രികളില്‍ ലക്ഷണക്കണക്കിന് ഡോസ് വാക്‌സിന്‍ കെട്ടിക്കിടക്കുന്നു. കോവിഷീല്‍ഡ് വാക്‌സിനാണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്. നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്‌സീന്‍ കിട്ടാത്തവര്‍ നിരവധിയാണെന്നിരിക്കെയാണ് സ്വകാര്യ ആശുപത്രികളില്‍ വാക്‌സീന്‍ കെട്ടിക്കിടക്കുന്നത്. ആദ്യ ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്ത് 84 ദിവസം കഴിയുമ്പോള്‍ രണ്ടാമത്തെ ഡോസ് എടുക്കണമെന്നാണ് നിര്‍ദ്ദേശം. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ 14 മുതല്‍ 16 ആഴ്ച വരെ ആയിട്ടും രണ്ടാം ഡോസ് ലഭിക്കാത്ത 3,72,912 പേര്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകള്‍. പതിനാറ് ആഴ്ച കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവര്‍ 4,97,150 പേരും ആകെ 8,70,062 പേര്‍ക്ക് സമയപരിധി ആയിട്ടും രണ്ടാം ഡോസ് എടുക്കാനായിട്ടില്ല.

പലര്‍ക്കും വാക്‌സിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. അല്ലെങ്കില്‍ ലഭിക്കുന്നത് ദൂരെയായിരിക്കും. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സീന്‍ കെട്ടിക്കിടക്കുന്നത്. സൗജന്യമായി സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കുമ്പോൾ സാമ്പത്തിക ഞെരുക്കം നേരിടുന്ന കാലയളവില്‍ പണം മുടക്കി വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ മടിക്കുന്നതാണ് സ്വകാര്യ ആശുപത്രികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. കേന്ദ്രത്തെ തോല്‍പ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ 12 കോടി നല്‍കി സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങി നല്‍കിയ 20 ലക്ഷം ഡോസ് വാക്‌സിനുകളില്‍ വളരെ കുറച്ചുമാത്രമാണ് ഉപയോഗിച്ചത്. ഡോസിന് 630 രൂപ നിരക്കിലാണ് വാക്‌സിന്‍ വാങ്ങിയത്. ഈ തുക സ്വകാര്യ ആശുപത്രികള്‍ തിരിച്ച്‌ സര്‍ക്കാരിന് നല്‍കണമെന്നായിരുന്നു നിബന്ധന. 150 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് കൂടി ഈടാക്കി 780 രൂപയ്ക്കാണ് ആശുപത്രികള്‍ വാക്‌സിന്‍ കൊടുക്കുന്നത്.

സംസ്ഥാനത്ത് ഇത് വരെ 3,14,17,773 ഡോസ് വാക്സീനാണ് നല്‍കിയത്. അതില്‍ 2,26,24,309 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 87,93,464 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഓക്ടോബറില്‍ സംസ്ഥാനത്തെ കോളേജുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസെങ്കിലും ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും ഈ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

                       

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.