ഉത്തരാഖണ്ഡിലെ തൃശൂല്‍ പര്‍വ്വതത്തിലുണ്ടായ ഹിമപാതത്തില്‍ കാണാതായ നാവികസേനയിലെ നാലു പര്‍വ്വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
ഉത്തരാഖണ്ഡിലെ തൃശൂല്‍ പര്‍വ്വതത്തിലുണ്ടായ ഹിമപാതത്തില്‍ കാണാതായ നാവികസേനയിലെ നാലു പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തൃശൂല്‍ പര്‍വ്വതത്തിന്‍റെ സമീപത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സേനയിലെ ഒരു പര്‍വ്വതാരോഹകനെയും ഒരു പോര്‍ട്ടറെയും കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ലഫ്റ്റന്‍റ് കമാന്‍ഡര്‍ രജനീകാന്ത് യാദവ്, ലഫ്റ്റന്‍റ് കമാന്‍ഡര്‍ യോഗേഷ് തിവാരി, ലഫ്റ്റന്‍റ് കമാന്‍ഡര്‍ ആനന്ദ് കുക്രേതി, മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ എംസിപിഒ-2 ഹരി ഓം എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഉത്തരകാശിയിലെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് പ്രിന്‍സിപ്പല്‍ കേണല്‍ അമിത് ബിശന്തിന്‍റെ നേതൃത്വത്തില്‍ രക്ഷാസംഘം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോശം കാലാവസ്ഥ കാരണം ജോഷിമഠില്‍ വരെയാണ് സംഘത്തിന് തെരച്ചില്‍ നടത്താന്‍ സാധിച്ചത്.
വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെ അഞ്ച് പര്‍വ്വതാരോഹകരും ഒരു പോര്‍ട്ടറും അടക്കം ആറു പേരെയാണ് ഹിമപാതത്തില്‍ കാണാതായത്. പര്‍വ്വതാരോഹകരുടെ 20 അംഗ ടീം 15 ദിവസം മുന്‍പാണ് ദൗത്യം ആരംഭിച്ചത്. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയിലെ 7,100 മീറ്റര്‍ ഉയരമുള്ള തൃശൂല്‍ പര്‍വ്വതത്തിന്‍റെ മുകളില്‍ പര്‍വ്വതാരോഹകര്‍ എത്താറായപ്പോഴാണ് ഹിമപാതമുണ്ടായത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona