കെവൈസി വിവരങ്ങള്‍ ചോദിച്ച് മൊബൈലില്‍ മെസേജ് അയച്ചുള്ള ബാങ്ക് തട്ടിപ്പ് തുടര്‍ക്കഥയാവുന്നു.
കെവൈസി വിവരങ്ങള്‍ ചോദിച്ച് മൊബൈലില്‍ മെസേജ് അയച്ചുള്ള ബാങ്ക്
തട്ടിപ്പ് തുടര്‍ക്കഥയാവുന്നു. ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും പലരും തട്ടിപ്പിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം എളംകുളം സെന്റ് സെബാസ്റ്റ്യന്‍ റോഡില്‍ താമസിക്കുന്ന റിട്ട. കമാന്‍ഡര്‍ വി എം. ഫിലിപ്പിന് ഇത്തരത്തില്‍ 40,000 രൂപ നഷ്ടമായി. പ്രമുഖ പൊതുമേഖല ബാങ്കിലുള്ള അക്കൗണ്ടിൽ നിന്നുമാണ് കാശ് തട്ടിയെടുത്തിരിക്കുന്നത്.
കെവൈസി വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള എസ്‌എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തു പാന്‍ നമ്പര്‍ നല്‍കിയപ്പോള്‍ ഉടന്‍ തന്നെ എടിഎം വഴി പണം പിന്‍വലിക്കുകയായിരുന്നു. ജയ്പുരിലെ എടിഎം വഴി 20,000 രൂപ വീതം 2 തവണ പിന്‍വലിച്ചതിന്റെ സന്ദേശം ഉടന്‍ തന്നെ ഫിലിപ്പിനു ലഭിച്ചു. തുടര്‍ന്നു ബാങ്കിന്റെ കേന്ദ്രീകൃത നമ്പറില്‍ വിളിച്ചും ഓണ്‍ലൈനായും ബാങ്ക് ശാഖയില്‍ നേരിട്ടെത്തിയും പരാതി നല്‍കി. എന്നാല്‍, നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടുമോയെന്ന കാര്യത്തില്‍ ഉറപ്പൊന്നും ബാങ്ക് അധികൃതര്‍ നല്‍കിയില്ലെന്നു ഫിലിപ്പ് പറഞ്ഞു. സമാനമായ രീതിയില്‍ ഒട്ടേറെ പേര്‍ക്ക് എസ്‌എംഎസ് സന്ദേശം ലഭിക്കുന്നുണ്ട്. ഒടിപി നമ്പര്‍ ലഭിക്കുകയോ, കൈമാറുകയോ ചെയ്തിട്ടില്ല. എടിഎം വഴി കൂടുതല്‍ തുക പിന്‍വലിക്കണമെങ്കില്‍ ഒടിപി വേണമെന്ന നിബന്ധനയുണ്ടായിട്ടും പണം നഷ്ടപ്പെടുന്നത് എങ്ങനെയാണെന്നു വ്യക്തമല്ല. തട്ടിപ്പ് നടക്കുന്നത് എങ്ങനെയാണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ബാങ്ക് സൈബര്‍ വിഭാഗത്തിനു നല്‍കിയ പരാതിയില്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.
കെവൈസി വിവരങ്ങള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട്, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയവ മരവിപ്പിക്കും എന്ന വ്യാജേന എസ്‌എംഎസ് സന്ദേശമയച്ചു തട്ടിപ്പ് വ്യാപകമാകുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona