കൊച്ചി പ്രസ് ക്ലബ്ബിന് മോന്‍സണ്‍ മാവുങ്കല്‍ പത്ത് ലക്ഷം രൂപ നല്‍കിയതില്‍ പ്രസ് ക്ലബ് സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
കൊച്ചി പ്രസ് ക്ലബ്ബിന് മോന്‍സണ്‍ മാവുങ്കല്‍ പത്ത് ലക്ഷം രൂപ നല്‍കിയതില്‍ പ്രസ് ക്ലബ് സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തെളിവുകള്‍ നല്‍കി സത്യം ബോധിപ്പിച്ചുവെന്ന് പ്രസ് ക്ലബ് സെക്രട്ടറി ശശികാന്ത് അവകാശപ്പെടുന്നു. ശശികാന്തിന്റെ വിശദീകരണം ശരിയാണെങ്കില്‍ മാവുങ്കലിന്റെ പണം 24 ന്യൂസിലെ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണി തന്ത്രപൂര്‍വ്വം കൈയിലാക്കുകയായിരുന്നു.
മോന്‍സനെ ഒരു തവണ പോലും ഞാന്‍ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടില്ല. മോന്‍സന്‍ വിഷയത്തിൽ അയാളുമായി അടുപ്പത്തില്‍ ആയിരുന്ന സഹിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ അയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എന്റെ മൊഴി എടുത്തത്. കമ്മിറ്റി അംഗമെന്ന നിലയിലാണ് സഹിനെ ഞാന്‍ വിശ്വസിച്ചതെന്ന് ശശികാന്ത് വിശദീകരിക്കുന്നു. നേരത്തെ ഇതു സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ശശികാന്തിന്റെ വിശദീകരണത്തിലൂടെ 24 ന്യൂസിലെ മുന്‍ മാധ്യമ പ്രവര്‍ത്തകനെതിരായ ആരോപണമാണ് ഉയരുന്നത്. പ്രസ് ക്ലബ്ബ് സെക്രട്ടറിയുടെ മൊഴിയില്‍ കരുതലോടെ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എല്ലാ അക്കൗണ്ടുകളും പരിശോധിക്കും. അതിന് ശേഷം സഹിന്‍ ആന്റണിയെ വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona