മുല്ലപ്പെരിയാര്‍ കരാർ നിലവിൽ വന്നിട്ട് ഇന്ന് 135 വർഷം .
രണ്ടു പതിറ്റാണ്ടിന്റെ നിരന്തര സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങി ഒടുവില്‍ ഗത്യന്തരമില്ലാതെ തിരുവിതാംകൂര്‍ മഹാരാജാവ് മുല്ലപ്പെരിയാര്‍ കരാറില്‍ ഒപ്പിട്ടിട്ട് ഇന്നു 135 വര്‍ഷം. 1886 ഒക്ടോബര്‍ 29 നാണ്, മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവയ്ക്കപ്പെട്ടത്. തിരുവിതാംകൂറിനുവേണ്ടി ദിവാന് വെൺപ്പക്കം രാമ അയ്യങ്കാരും ബ്രിട്ടീഷ് ഇന്ത്യയിലെ വിദേശകാര്യ സെക്രട്ടറിക്കുവേണ്ടി സെന്റ് ജോര്‍ജ് ഫോര്‍ട്ടിലെ ഗവര്‍ണറുടെ ഉത്തരവിന് പ്രകാരം തിരുവിതാംകൂര്‍ റെസിഡന്റ് ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണുമാണു കരാറില്‍ ഒപ്പുവച്ചത്. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ മരാമത്ത് സെക്രട്ടറിയായിരുന്ന കെ.കെ. കുരുവിളയും ഹെഡ് സര്‍ക്കാര്‍ വക്കീല്‍ ജെ.എച്ച്. പ്രിന്സുമായിരുന്നു സാക്ഷികള്‍. പെരിയാര്‍ പഴയ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലെ (ഇന്നത്തെ കേരളം) നദിയായതിനാല്‍, പദ്ധതിയനുസരിച്ച് അന്നത്തെ തിരുവിതാംകൂര്‍ ഭരണാധികാരിയുടെ സമ്മതമാവശ്യമായിരുന്നു. വിശാഖം തിരുനാള്‍ രാമവര്‍മയായിരുന്നു അന്നത്തെ ഭരണാധികാരി. കരാറിലേര്‍പ്പെടാന്‍ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. എന്നാല്‍, ബ്രിട്ടീഷ് അധികാരികള്‍ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886 ല്‍ ഉടമ്പടിയില്‍ ഒപ്പുവയ്പിച്ചു. പൂര്‍ണമായും ഏകപക്ഷീയമായി ബ്രിട്ടീഷ് ഇന്ത്യയുടെ താല്‍പര്യസംരക്ഷണാര്‍ഥമാണ് 999 വര്‍ഷത്തേക്കുള്ള മുല്ലപ്പെരിയാര്‍ കരാര്‍ തയാറാക്കിയത്. 1887ല്‍ അണക്കെട്ടിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിക്കുകയും ഉടന്‍തന്നെ നിര്‍മ്മാണമാരംഭിക്കുകയുംചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉപജ്ഞാതാവും സൃഷ്ടികര്‍ത്താവുമായറിയപ്പെടുന്ന ഇംഗ്ലീഷുകാരന് ജോണ്‍ പെനി ക്വിക്കാണ് 1895ല്‍ അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona