യുകെയിൽ പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തിന് പിന്നിൽ വന്‍ റാക്കറ്റെന്നു പോലീസ്.

യുകെയിൽ പഠനത്തിന്  വിദ്യാര്‍ഥികള്‍ക്ക്  വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തിന് പിന്നിൽ   വന്‍ റാക്കറ്റെന്നു പോലീസ്.

 യുകെയിൽ പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതു വന്‍ റാക്കറ്റെന്നു പോലീസ്. കേസില്‍ മുഴുവന്‍ പേരെയും കുടുക്കാന്‍ പോലീസ് ഊജ്ജിതമായ അന്വേഷണം നടത്തിവരികയാണ്. ഇതിന്‍റെ ഭാഗമായി ആലുവയിലെ ഒരു ഏജന്‍സി സ്ഥാപനത്തിലും ജില്ലയ്ക്കു പുറമെയുള്ള ചില കേന്ദ്രങ്ങളിലും പോലിസ് പരിശോധന നടത്തി. സംഭവത്തില്‍ പാലക്കാട് തൃത്താല കല്ലുങ്ങല്‍വളപ്പില്‍ നഫ്സല്‍ (38) അന്വേഷണ സംഘത്തിന്‍റെ പിടിയിലായിരുന്നു.

90,000 രൂപ വീതം വാങ്ങി രണ്ടു വിദ്യാര്‍ഥികള്‍ക്ക് മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റും മഹാരാഷ്‌ട്രയില്‍നിന്നുള്ള പ്ലസ്ടു സര്‍ട്ടിഫിക്കറ്റും എത്തിച്ചു നല്‍കിയത് നഫ്സലാണ്. ലണ്ടനില്‍ ഹോസ്റ്റല്‍ മെസില്‍ കുറച്ചുകാലം ജോലി ചെയ്ത ഇയാള്‍ അവിടെവച്ച്‌ പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശിയില്‍നിന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. ഹൈദ്രാബാദില്‍നിന്ന് ഇയാള്‍ക്കു കൊറിയര്‍ വഴി വന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്കു നേരിട്ടു കൈമാറുകയായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ചില ട്രാവല്‍ ഏജന്‍സികള്‍ക്കും പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍നിന്നു വ്യക്തമാകുന്നത്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.