നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ ഐഎന്‍ടിയുസി നേതാവ് പി ജി ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍.
നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ ഐഎന്‍ടിയുസി നേതാവ് പി ജി ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍. വൈറ്റില സ്വദേശി അനില്‍ പ്രഭയാണ് പരാതിയുമായി രംഗത്തെത്തിയത്. മുന്‍പ് കാനനിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതിയില്‍ ജോസഫ് തന്നെയും അമ്മയേയും മര്‍ദിച്ചതായി അനില്‍ പ്രഭ പറഞ്ഞു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പൊലീസ് മധ്യസ്ഥതയിലാണ് പ്രശ്‌നം പരിഹരിച്ചതെന്നും അനില്‍ പ്രഭ കൈരളി ന്യൂസിനോട് പറഞ്ഞു.
കേസില്‍ കഴിഞ്ഞ ദിവസമാണ് പി ജി ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കഴിഞ്ഞ ദിവസം നടന്ന റോഡ് ഉപരോധ സമരത്തില്‍ പങ്കെടുത്തിരുന്നു. സമരത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്. ജോസഫിന്റെ വലത് കൈയില്‍ കണ്ടെത്തിയ മുറിവ് ജോജുവിന്റെ വാഹനം തകര്‍ത്തപ്പോളുണ്ടായതെന്നാണ് പൊലീസ് നിഗമനം. അതേസമയം, അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി ജെ പൗലോസും കൊടിക്കുന്നില്‍ സുരേഷുമാണ് രണ്ടും മൂന്നും പ്രതികള്‍. വി പി സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗ്ഗീസ്, എന്‍ വേണുഗോപാല്‍, ഡൊമിനികി പ്രസന്‍റേഷന്‍, സേവിയര്‍ തായങ്കരി, മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഉള്‍പ്പെടെ ഉപരോധത്തിന് നേതൃത്വം നല്‍കിയ 15 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്.പ്രതികള്‍ എത്ര ഉന്നതരായാലും കര്‍ശനമായ നടപടിയുണ്ടാകുമെന്ന് കമ്മീഷണര്‍ അറിയിച്ചു. അന്യായമായി സംഘം ചേരല്‍, മാര്‍ഗ്ഗതടസം സൃഷ്ടിക്കുക തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം ജോജുവിനെതിരായി മഹിളാ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നും പൊലീസ് അറിയിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona