സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ ഏഴ് മുതല്‍ 14 വരെ നടക്കും.
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ ഏഴ് മുതല്‍ 14 വരെ നടക്കും. സംസ്ഥാനത്താകെ 25,357 പേര്‍ പരീക്ഷയെഴുതും. ഏറ്റവും മുതിര്‍ന്ന പഠിതാക്കളാണ് സാക്ഷരതാ പരീക്ഷയെഴുതുക എന്നതിനാല്‍ പഠിതാക്കളുടെ സൗകര്യം പരിഗണിച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് മികവുത്സവം നടത്തുക. പഠിതാക്കളുടെ സൗകര്യത്തിനനുസരിച്ച് ഏഴ് മുതല്‍ 14 വരെയുള്ള ഒരു ദിവസം പരീക്ഷയെഴുതാന്‍ അവസരമുണ്ട്. മൂന്ന് മണിക്കൂറാണ് പരീക്ഷാ സമയം. 1,331 പഠന കേന്ദ്രങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളായി സജ്ജീകരിച്ചു. പരീക്ഷയെഴുതുന്നവരില്‍ 20,051 പേര്‍ സ്ത്രീകളും 5,306 പേര്‍ പുരുഷന്‍മാരുമാണ്. പട്ടികജാതി വിഭാഗത്തിലെ 7,802 പേരും പട്ടികവര്‍ഗ വിഭാഗത്തിലെ 1,467 പേരും മികവുത്സവത്തില്‍ പങ്കെടുക്കും. 62 ഭിന്നശേഷി പഠിതാക്കളും ഉള്‍പ്പെടും. മലപ്പുറം മൊറയൂരിലെ 90 വയസുകാരി സുബൈദയാണ് പ്രായം കൂടിയ പഠിതാവ്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുക. 2,796 സ്ത്രീകളും 956 പുരുഷന്‍മാരുമടക്കം 3,752 പേര്‍ പരീക്ഷയെഴുതും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona