പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ചെമ്പോല വ്യാജം: ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍
പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ചെമ്പോല വ്യാജമാണെന്ന് ആധികാരികതയോടെ ആവര്‍ത്തിച്ച് ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍. ശബരിമലയില്‍ അവകാശവാദം ഉന്നയിക്കുന്നതിനായി കോടതി നടപടികളുടെ ഭാഗമായാണ് ചെമ്പോല നിര്‍മ്മിച്ചിട്ടുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.
മോന്‍സന്റെചെമ്പോല വ്യജമെന്ന് തെളിയിക്കുന്നതിന്റെ ആധാകാരികമായ തെളിവ് തന്റെ പക്കലുണ്ട്. ഇത് നിര്‍മ്മിച്ചത് ആരാണെന്ന അടക്കമുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് നല്‍കാന്‍ തയ്യാറാണെന്നും ശശിഭൂഷണ്‍ വെളിപ്പെടുത്തി. നേരത്തെ ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ ശശിഭൂഷണ്‍ ഉന്നയിച്ചിരുന്നു. ശബരിമലയില്‍ അവകാശവാദം ഉന്നയിക്കുന്നതിനായുള്ള കോടതി വ്യവഹാരത്തിനായാണ് ഈ ചെമ്പോല നിര്‍മ്മിച്ചതെന്നും അത് നിര്‍മ്മിച്ചത് ആരാണെന്നത് അടക്കമുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ചെമ്പോല വ്യാജമാണെന്ന കാര്യത്തില്‍ സംശയമില്ല. 1965-66 കാലത്ത് ഉണ്ടായിരുന്ന കോടതി വ്യവഹാരവുമായി ബന്ധപ്പെട്ട് തെളിവായി സമര്‍പ്പിച്ചതാണ് ഈ ചെമ്പോല . ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. ചെമ്പോലയില്‍ കൊല്ലവര്‍ഷം, മാസം എന്നിവ പറയുന്നുണ്ട്. എന്നാല്‍ തീയതി പറയുന്നില്ല. ധനുമാസത്തിലെ ഒരു ഞായറാഴ്ചയാണ് ചെമ്പോല കൊടുക്കുന്നത് എന്നാണ് പറയുന്നത്. ധനുമാസത്തില്‍ ഒരു ഞായര്‍ അല്ലല്ലോ ഉള്ളത്. ചെമ്പോലയില്‍ അനന്തരായന്‍ പണം എന്ന ഒരു നാണയത്തെക്കുറിച്ച് പറയുന്നുണ്ട്. 17-ാം നൂറ്റാണ്ടാണ് ചെമ്പോലയുടെ കാലമായി പറയുന്നത്.
എന്നാല്‍ 17-ാം നൂറ്റാണ്ടില്‍ അനന്തരായന്‍ പണമില്ല. പന്തളം രാജാവാണ് ചെമ്പോല നല്‍കുന്നത് എന്നാണ് പറയുന്നത്. എന്നാല്‍ പന്തളം രാജവംശം അക്കാലത്ത് അറിഞ്ഞിരുന്നത് പന്തളം രാജവംശം എന്ന പേരിലല്ല. 1965-66 കാലത്താണ് ചെമ്പോലയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ ഉണ്ടാകുന്നത്. 1964-ല്‍ അല്ലെങ്കില്‍ 65ല്‍ ആണ് ചെമ്പോല നിര്‍മ്മിക്കുന്നത്. അതിവിദഗ്ധനായ ഒരാളാണ് ഇത് തയ്യാറാക്കിയത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളെക്കുറിച്ച് സാമാന്യ പരിചയം മാത്രമുള്ള ഒരാള്‍ ചെമ്പോലയെ യഥാര്‍ഥമായ ഒന്നായി തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. എവിടെവച്ചാണ് തയ്യാറാക്കിയത്, ഇതുണ്ടാക്കാന്‍ എത്ര രൂപ കൈപ്പറ്റി തുടങ്ങിയ കാര്യങ്ങളും തനിക്കറിയാമെന്നും ശശിഭൂഷണ്‍ പറഞ്ഞു.
ചെമ്പോല വായിച്ചു എന്ന് വെളിപ്പെടുത്തിയ ചരിത്രകാരന്‍ എം.ആര്‍. രാഘവവാര്യര്‍ക്ക് ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാവുന്നതാണ്. എന്നാല്‍ അദ്ദേഹം ചെമ്പോലയുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തിയില്ല. അദ്ദേഹം ആരെയോ സന്തോഷിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ് എന്നതില്‍ ഒരു സംശയവുമില്ല. തൃശ്ശൂരിലെ ഒരു നാണയ സമിതിയിലെ അംഗത്തിന് തിരുവനന്തപുരത്തുനിന്നാണ് ഈ രേഖ കിട്ടിയത്. തിരുവനന്തപുരത്തുള്ള ഒരു അഭിഭാഷകന്റെ കൈയില്‍നിന്നാണ് ഇത് പുറത്തുപോയത്.
വ്യാജ പുരാരേഖയാണെന്ന് മനസ്സിലാക്കാതെയാകാം ഇത് വാങ്ങിയത്. എന്നാല്‍ എംആര്‍ രാഘവവാര്യരും അദ്ദേഹത്തെ പിന്തുണച്ച് നിരവധി പേരും രംഗത്തെത്തിയതാണ് തനിക്ക് അത്ഭുതമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona