സിങ്കപ്പൂരിലും ‘ഒമിക്രോണ്‍ ‘ സ്ഥിരീകരിച്ചു.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍ ‘സിങ്കപ്പൂരിലും സ്ഥിരീകരിച്ചു. ലോകത്ത് വാക്സിനേഷന് നിരക്ക് ഏറ്റവും ഉയര്‍ന്ന രാജ്യമാണ് സിങ്കപ്പൂർ . 98 ശതമാനം പേരും വാക്സിനേഷന് വിധേയമായിരുന്നു.
സൗത്ത് ആഫ്രിക്കന്‍ നഗരമായ ജോഹന്നാസ് ബര്‍ഗില്‍ നിന്ന് വിമാനത്തിലെത്തിയ രണ്ടുപേര്‍ക്കാണ് പ്രഥമിക പരിശോധനയില്‍ രോഗം കണ്ടെത്തിയതെന്നും സിംഗപൂര്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി . അതെ സമയം ഫലം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധന നടത്തേണ്ടി വരുമെന്നും അവര്‍ അറിയിച്ചു. രണ്ടു സിങ്കപ്പൂരുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ മറ്റുള്ളവരുമായി സമ്പർക്കം പുലര്‍ത്തിയിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന മറ്റു 19 യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കി. എല്ലാവരും നെഗറ്റീവാണെന്നും ഇവര്‍ നിരീക്ഷണത്തില്‍ തുടരുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു .
അതെ സമയം രോഗം സ്ഥിരീകരിച്ച രണ്ടുപേരും രണ്ടു ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ചിരുന്നു. ചുമ, തൊണ്ട വേദന എന്നീ രോഗലക്ഷണങ്ങള്‍ ഇരുവര്‍ക്കും ഉണ്ടായിരുന്നു.’ഒമിക്രോണ്‍’ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സിങ്കപ്പൂർ യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona