പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട സുരക്ഷാ വീഴ്ച്ചയില്‍ ആശങ്കയറിച്ച് രാഷ്ട്രപതി.
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയില്‍ ആശങ്കഅറിയിച്ചു രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് രംഗത്തെത്തിയതിന് പിന്നാലെയാണ് രാഷ്ട്രപതിയുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തിയത്. 40 മിനിറ്റോളം നീണ്ട കൂടികഴ്ചയില്‍ സംഭവിച്ച കാര്യങ്ങള്‍ പ്രധാന മന്ത്രി രാഷ്ട്രപതിയോട് വിശദീകരിച്ചു. എന്നാൽ, സുരക്ഷ വീഴ്ചയുടെ അന്വേഷണത്തിന് പഞ്ചാബ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സമിതിയെ തള്ളി ബിജെപി രംഗത്തെത്തി. പ്രത്യേക സമിതിയുടെ അന്വേഷണത്തില്‍ വിശ്വാസം ഇല്ലെന്നും പഞ്ചാബ് മുഖ്യമന്ത്രിക്ക് സുരക്ഷ വീഴ്ചയില്‍ നേരിട്ട് പങ്കുണ്ടെന്നും ബിജെപി പഞ്ചാബ് അധ്യക്ഷന്‍ അശ്വനി ശര്‍മ്മ വിമര്‍ശിച്ചു.
ജസ്റ്റിസ് എം എസ് ഗില്‍ അധ്യക്ഷനായ സമിതിയെയാണ് അന്വേഷണ ചുമതല പഞ്ചാബ് സര്‍ക്കാര്‍ ഏല്‍പ്പിച്ചത് . അതിനിടെ പഞ്ചാബ് സര്‍ക്കാരിനെതിരെ പരാതിയുമായി ബിജെപി നേതാക്കള്‍ പഞ്ചാബ് ഗവര്‍ണ്ണറെ കണ്ടു. സംഭവത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പരസ്യപ്പോര് തുടരുകയാണ്.
സുരക്ഷാ വീഴ്ചയില്‍, ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി പറയുന്നത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാര്‍ഗ്ഗമാക്കാന്‍ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. എസ്പിജിയും സംഭവത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. ഫിറോസ്പുരിലെ റാലിയില്‍ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്ന വീഡിയോകള്‍ കോണ്‍ഗ്രസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. റാലിക്കായി 70,000 കസേരകള്‍ നിരത്തിയെങ്കിലും 700 പേരാണ് എത്തിയതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona