റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് കാനഡ; സമാനനിലപാട് സ്വീകരിച്ച് മറ്റുരാജ്യങ്ങൾ
റഷ്യക്കെതിരെ കര്‍ശ്ശന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. റഷ്യന്‍ സ്ഥാനപതിയെ രാജ്യത്ത് നിന്ന് പുറത്താക്കുന്നത് പരിഗണിക്കുകയാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്ഡന് പറഞ്ഞു. റഷ്യന്‍ അധികൃതര്‍ക്ക് ന്യൂസിലന്‍ഡ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിച്ചു. റഷ്യയുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവച്ചതായും ന്യൂസിലന്‍ഡ് പ്രതികരിച്ചു. യുക്രെയ്ന് പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്ഡന് ആവശ്യപ്പെട്ടു. ഓസ്ട്രേലിയയും അമേരിക്കയും സമാനനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയുടെ ആസ്തികള്‍ മരവിപ്പിക്കാനുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് ബൈഡന് പ്രഖ്യാപിച്ചത്. മുന്‍പ് പ്രതീക്ഷിച്ചിരുന്നത് പോലെ റഷ്യന്‍ ബാങ്കുകള്‍ക്കുമേലുള്ള ഉപരോധം ശക്തമാക്കുമെന്ന് തന്നെയാണ് ബൈഡന് പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന നീക്കങ്ങളുണ്ടാകുമെന്നാണ് ബൈഡന് സൂചിപ്പിച്ചത്. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, വ്ളാഡിമിര്‍ പുടിനുമായി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ സംസാരിച്ചു. യുദ്ധം നിര്‍ത്താന്‍ അദ്ദേഹം പുടിനോട് ആവശ്യപ്പെട്ടു. നാറ്റോയുടെ പക്കലും ആണവായുധാമുണ്ടെന്നു റഷ്യ ഓര്‍ക്കണമെന്നു ഫ്രാന്‍സ് വിദേശകാര്യമന്ത്രി പ്രതികരിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona