ഇടുക്കി മൂലമറ്റത്ത് തട്ടുകടയില്‍ ഭക്ഷണത്തെ ചൊല്ലിയുണ്ടായ വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു

ഇടുക്കി മൂലമറ്റത്ത് തട്ടുകടയില്‍ ഭക്ഷണത്തെ ചൊല്ലിയുണ്ടായ വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു

ഇടുക്കി മൂലമറ്റത്ത് തട്ടുകടയില്‍ വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്ക് കൂടി വെടിയേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയില്ലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരാളാണ് വെടിയുതിര്‍ത്തത്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഫിലിപ്പ് മാര്‍ട്ടിന്‍ എന്നയാൾ വീട്ടില്‍ നിന്നും തോക്കെടുത്തുകൊണ്ട് വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ മുട്ടം പോലീസ് പിടികൂടിയിട്ടുണ്ട്. മരിച്ച സനല്‍ ബാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുതുതായി തുറന്ന തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ സനലും പ്രദീപും കൂട്ടാളികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഫിലിപ്പ്, സനലിനേയും കൂടിയുണ്ടായിരുന്നവരേയും മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അതിന് ശേഷം അവിടെ നിന്നും കാറില്‍ ഫിലിപ്പ് വീട്ടിലേക്ക് മടങ്ങി. കാറിനെ പിന്തുടര്‍ന്നെത്തിയ സനലും കൂട്ടാളികളും ഫിലിപ്പിനെ തടഞ്ഞതോടെ വീണ്ടും സംഘര്‍ഷമുണ്ടായി.
ഇതിനിടെ ഫിലിപ്പ് വീട്ടില്‍ നിന്നും തോക്കുമായെത്തി പ്രദീപിനും സനലിനും നേരെ വെടിവെയ്‌ക്കുകയായിരുന്നു. തോക്കുമായി വരുന്നത് കണ്ട് ഇവിടെ നിന്ന് അതിവേഗത്തില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സനലനിന്റെ തലയ്‌ക്ക് പിന്നിലാണ് വെടിയേറ്റത്. ഇയാള്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.