വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. അത്യന്തം ആവേശഭരിതമായ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റാണ് ഇന്ത്യ പുറത്തായത്. അവസാന പന്ത് വരെ ആവേശം നിലനിന്ന മത്സരത്തിലാണ് ഇന്ത്യയുടെ പരാജയം. തോല്‍വിയോടെ ഗ്രൂപ്പില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ ലോകകപ്പിലെ ഫെെനലിസ്റ്റുകളാണ് ഇന്ത്യ. അടുത്ത റൗണ്ടിലേയ്ക്ക് കടക്കാന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ അവസാന ഓവറിലെ നോബോളാണ് മത്സരഗതി മാറ്റിയത്.
275 റണ്‍സ് വിജയ ലക്ഷ്യമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വച്ചത്. ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 274 റണ്‍സ് നേടിയത്. കളിക്കിടയിൽ ഇന്ത്യ മത്സരം വരുതിയിലാക്കിയെങ്കിലും ഫീല്‍ഡിംഗിലെ പിഴവുകള്‍ ഇന്ത്യക്ക് പലപ്പോഴും തിരിച്ചടിയായി. സംഭവ ബഹുലമായിരുന്നു മത്സരത്തിലെ അവസാന ഓവര്‍. ദീപ്തി ശര്‍മ്മ എറിഞ്ഞ അവസാന ഓവറില്‍ ഏഴ് റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഒരു റണ്‍ പിറന്നപ്പോള്‍ രണ്ടാം പന്തില്‍ ത്രിഷ റണ്ണൗട്ടായി. മൂന്ന്, നാല് പന്തുകളില്‍ ഓരോ റണ്‍ വീതം ദക്ഷിണാഫ്രിക്ക നേടി. നിര്‍ണായകമായ അഞ്ചാം പന്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ പ്രീസി പുറത്തായതായിരുന്നു. അപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടത് ഒരു ബോളില്‍ 3 റണ്‍സ് ആയിരുന്നു. എന്നാല്‍ ഉടനെ നോബോള്‍ വിളി വന്നു. തുടര്‍ന്ന് രണ്ട് പന്തില്‍ രണ്ട് റണ്ണായി വിജയലക്ഷ്യം മാറി. അവസാന രണ്ട് പന്തില്‍ രണ്ട് സിംഗില്‍ നേടി ദക്ഷിണാഫ്രിക്ക വിജയം കരസ്ഥമാക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ ലക്ഷ്യം മറികടന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona