ഡിജിപി അനില്‍കാന്തിന്റെ പേരില്‍ തട്ടിപ്പ് അദ്ധ്യാപികയ്ക്ക് നഷ്ടമായത് 14 ലക്ഷം രൂപ
സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരിലുള്ള വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് വഴി കൊല്ലത്തെ അദ്ധ്യാപികയില്‍ നിന്നും പതിനാല് ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞാണ് ഇവര്‍ക്ക് വാട്ട്‌സാപ്പില്‍ സന്ദേശം ലഭിച്ചത്. സമ്മാനത്തുക നല്‍കുന്നതിന് മുന്‍പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. സംശയം തോന്നിയ പരാതിക്കാരി തിരിച്ച് സന്ദേശമയച്ചു. മറുപടിയായി ഡിജിപിയുടെ ഫോട്ടോ വച്ചുകൊണ്ടുള്ള മെസേജാണ് അദ്ധ്യാപികയ്ക്ക് ലഭിച്ചത്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നുമായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്. സന്ദേശത്തില്‍ ഡി ജിപി ഇപ്പോള്‍ ഡല്‍ഹിയിലാണ് ഉളളതെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. ഡിജിപി ഡല്‍ഹിയിലാണെന്ന മറുപടി ലഭിച്ചപ്പോള്‍ വാട്സ് ആപ്പ് സന്ദേശത്തില്‍ പറഞ്ഞത് സത്യമെന്ന് വിശ്വസിച്ച് പണം അയച്ചുകൊടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona