ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം ഇന്ന് .
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം ഇന്ന്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദുര്‍ ദൂബയും ചേര്‍ന്ന് ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നിന്നു വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ആദ്യ ഘട്ടത്തിൽ ബിഹാറിലെ ജയനഗറില്‍ നിന്നു നേപ്പാളിലെ കുര്‍ത്ത വരെ 34.5 കിലോമീറ്റര്‍ പാതയിലാണ് പാസഞ്ചര്‍ സര്‍വ്വീസ് വരുന്നത്. രണ്ടാം ഘട്ടത്തില്‍ കുര്‍ത്തയില്‍ നിന്നു ബിജാല്‍പുരയിലേക്കും മൂന്നാം ഘട്ടത്തില്‍ ബിജാല്‍പുരയില്‍ നിന്നു ബര്‍ദിബാസിലേക്കും പാത നീട്ടാനാണ് പദ്ധതി.ഇന്ത്യന്‍ റെയില്‍വേയാണ് നിര്‍മ്മാണം നിർവ്വഹിക്കുന്നത്. ഈ പദ്ധതിക്കായി വിദേശകാര്യ മന്ത്രാലയം 784 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി കൊങ്കണ്‍ റെയില്‍വേ 10 ഡെമു കോച്ചുകള്‍ നേപ്പാളിന് നു കൈമാറിയിരുന്നു. 1935 ല്‍ ബ്രിട്ടീഷ്ഭരണകാലത്ത് ജയനഗറില്‍ നിന്നു ബിജാല്‍പുരയിലേക്കു ട്രെയിന്‍ ഉണ്ടായിരുന്നു. എന്നാല്‍ 2001ലെ പ്രളയത്തില്‍ ഈ പാത തകര്‍ന്നതോടെ ഗതാഗതം നിലച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona