ദിലീപിന്റെ അഭിഭാഷകർക്കെതിരെ കൂടുതല്‍ തെളിവുകള്‍ അതിജീവത ബാര്‍ കൗണ്‍സിലിനു കൈമാറി
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അഭിഭാഷകര്‍ ചട്ടം ലംഘിച്ച് സാക്ഷികളെ കണ്ടുവെന്നും മൊഴി മാറ്റാന്‍ നേരിട്ട് ഇടപെട്ടുവെന്നും അതിജീവത ചൂണ്ടിക്കാട്ടുന്നു. അഡ്വ. ബി രാമന്‍ പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ നിയമവിരുദ്ധമായി നടത്തിയ ഇടപെടലുകളുടെ തെളിവുകളാണ് താന്‍ സമര്‍പ്പിക്കുന്നതെന്നും അതിജീവത പറഞ്ഞു. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകര്‍പ്പും രേഖകളും അതിജീവത ബാര്‍ കൗണ്‍സിലിനു കൈമാറി. ദിലീപിൻറെ അഭിഭാഷകരായ ബി രാമന്‍ പിള്ള, ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. കേസ് അട്ടിമറിയ്ക്കാന്‍ പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തന്നില്‍ ആശങ്കയുളവാക്കുന്നുവെന്ന് അതിജീവത.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona