16 വർഷത്തെ സേവനത്തിനു ശേഷം രാജ്യസഭയില്‍ നിന്നും എ.കെ ആന്‍റണി വിരമിക്കുന്നു
തുടര്‍ച്ചയായ 16 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്നലെ നടന്ന യാത്രയയപ്പ് യോഗത്തോടെ രാജ്യസഭയില്‍ നിന്നും ആന്‍റണി വിടവാങ്ങി. കോവിഡ് നെഗറ്റീവ് ആയി രണ്ട് ദിവസം കഴിഞ്ഞയുടന്‍ നടന്ന സമ്മേളനത്തില്‍ അധിക നേരം ഇരിക്കാനോ മറുപടി പ്രസംഗം നടത്താനോ ആന്‍റണി ഉണ്ടായിരുന്നില്ല. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ അത്താഴ വിരുന്നിലും അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ വ്യക്തി ഈ മുന്‍ പ്രതിരോധ മന്ത്രിയാണ്. ഇനി രാജ്യസഭയിലേക്കില്ലെന്നു ഉറപ്പിച്ചു കേരളത്തിലേക്ക് മടങ്ങുകയാണ്. എം.പി പദവി അവസാനിച്ചു ഒരു മാസം കൂടി ഔദ്യോഗിക വസതിയില്‍ താമസിക്കാം. ആ കാലാവധിക്ക് മുന്നേ മടങ്ങാനാണ് തയ്യാറെടുക്കുന്നത്. അടുത്ത പ്രവര്‍ത്തക സമിതി കൂടി കഴിഞ്ഞാല്‍ ആന്‍റണി ഡല്‍ഹിയോട് വിടപറയും. കോണ്‍ഗ്രസ് ലയനത്തിന് ശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ ആന്‍റണി 1985 ലാണ് ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം വട്ടവും തെരഞ്ഞെടുത്ത് കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പേ ഒഴിഞ്ഞത്, കെ. കരുണാകരന്‍ രാജിവച്ചപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടിയായിരുന്നു. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പദവി ഇടയ്ക്ക് ഉപേക്ഷിച്ച് വീണ്ടും രാജ്യസഭയില്‍. 2005 ല്‍ ഉപരിസഭയില്‍ എത്തിയ ആന്‍റണി രണ്ട് വട്ടം കൂടി തുടര്‍ന്നു. പ്രതിരോധ വകുപ്പ് മന്ത്രിയാകുന്നതും രാജ്യത്തിന്‍റെ ഭരണ ചക്രം തിരിക്കുന്നതില്‍ പ്രധാനിയാകുന്നതും ഇക്കാലത്താണ്. കെ .ആര്‍ നാരായണനടക്കം നിരവധി പേര്‍ക്ക് ലോക്സഭയിലേക്ക് ടിക്കറ്റ് നല്‍കി അയച്ചിട്ടുണ്ടെങ്കിലും എ.കെ ആന്‍റണി ഒരിക്കല്‍ പോലും ലോക്സഭയിലേക്ക് മത്സരിച്ചിട്ടില്ല. രാജ്യസഭയുമായിട്ടായിരുന്നു ആത്മബന്ധം ഏറെയും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona