ഗ്യാൻവാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ഗ്യാൻവാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതി ഇന്ന് പരിഗണിക്കും . വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിലെ സർവ്വേയ്‌ക്കെതിരെ സമർപ്പിച്ച ഹർജ്ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അതേസമയം, വിഷയത്തിൽ രാഷ്ട്രീയ വിവാദം തുടരുകയാണ്. ഗ്യാൻവാപി മസ്ജിദിലെ സർവ്വേ നടപടികൾ ഇന്നലെ അവസാനിച്ചിരുന്നു. മസ്ജിദ് പരിസരത്തെ കിണറിൽ ശിവലിംഗം കണ്ടെത്തിയെന്ന് ഹർജ്ജിക്കാരുടെ അഭിഭാഷകർ അവകാശപ്പെട്ടതിന് പിന്നാലെ വാരണാസി സിവിൽ കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം സീൽ ചെയ്തിരുന്നു. സർവ്വേ റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ കോടതി അഡ്വക്കേറ്റ് കമ്മീഷണർമാർക്ക് നൽകിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാനാണ് ശ്രമമെന്ന് അഡ്വക്കേറ്റ് കമ്മീഷണർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ്, സർവ്വേയെയും കോടതി നടപടികളെയും ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജ്ജി സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുക. സർവ്വേ പൂർത്തിയായ സ്ഥിതിക്ക് അക്കാര്യത്തിൽ സ്റ്റേ ചോദിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ നിലപാട് നിർണ്ണായകമാകും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona