റിഫ മെഹ്നുവിന്‍റെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് ഇന്നു പൊലീസിന് സമര്‍പ്പിച്ചേക്കും
ദുരൂഹസാചര്യത്തില്‍ ദുബായില്‍ മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്‍റെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് ഇന്നു പൊലീസിന് സമര്‍പ്പിച്ചേക്കും. ഫൊറന്‍സിക് വിഭാഗം മേധാവി ഡോ.ലിസ ജോണിന്‍റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം നടന്നത്. പരിശോധനയില്‍ റിഫയുടെ കഴുത്തിന് ചുറ്റും ചില പാടുകള്‍ കണ്ടെത്തിയിരുന്നു. റിഫയുടെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക് സംഘം ശേഖരിച്ചിരുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനയും ഇന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് ലാബില്‍ നടക്കും. ശരീരത്തില്‍ വിഷാംശം ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് രാസപരിശോധന. റിഫയുടെ മരണത്തില്‍ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് കഴിയുമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടല്‍. റിഫയുടെ മൃതദേഹം ഏറ്റുവാങ്ങിയവരുടെയും കബറടക്കിന് ഉണ്ടായിരുന്നവരുടെയും ഉള്‍പ്പെടെ കൂടുതല്‍ പേരുടെ മൊഴിയെടുക്കും. റിഫയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെയായിരുന്നു കബറടക്കിയത്. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്‍റെ പീഢനമാണ് മരണത്തിന് കാണമെന്നാണ് കുടുംബത്തിന്‍റെ പരാതി. ദുബായിലുള്ള മെഹ്നാസിന്‍റെ സുഹൃത്തുക്കള്‍ക്കും മരണത്തില്‍ പങ്കുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. നിലവില്‍ മെഹ്നാസിനെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസ് എടുത്തിട്ടുണ്ട്. മെഹ്നാസിനെ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. കൂടുതല്‍ പേരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷം മെഹ്നാസിലേക്ക് എത്താനാണ് പൊലീസിന്‍റെ തീരുമാനം. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona