കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചനടക്കമുള്ളവര്‍ക്ക് ശിക്ഷായിളവ്
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചനടക്കമുള്ളവര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയില്‍ ഉപദേശകസമിതിയെ മറികടന്നാണ് മന്ത്രിസഭയുടെ തീരുമാനം. ഉപദേശകസമിതിയുടെ ശുപാര്‍ശ്ശയ്ക്കുപകരം ഗവണ്‍മെന്റ് സെക്രട്ടറിമാരുടെ സമിതിയുണ്ടാക്കി ശുപാര്‍ശ്ശ വാങ്ങുകയായിരുന്നു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമസെക്രട്ടറി, ജയില്‍ ഡി.ജി.പി. എന്നിവരടങ്ങിയ സമിതിയാണ് ശുപാര്‍ശ്ശ നല്‍കിയത്. ജയില്‍ ഉപദേശകസമിതി മണിച്ചന്റെ കാര്യം പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ഉപദേശകസമിതി ഉദാരസമീപനം സ്വീകരിക്കാറില്ലാത്തതിനാലാണ് ഉപദേശകസമിതിക്കുപകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥസമിതിയുണ്ടാക്കി ശുപാര്‍ശ്ശ വാങ്ങിയതെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന സമിതിക്കും ഇക്കാര്യത്തില്‍ ശുപാര്‍ശ്ശ നല്‍കാമെന്ന നിയമോപദേശവും ശിക്ഷാ ഇളവിനുള്ള മന്ത്രിസഭാ ശുപാര്‍ശ്ശയ്‌ക്കൊപ്പം ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. ജയില്‍ ഉപദേശകസമിതിയെ മറികടന്നതുകാട്ടി ഗവര്‍ണര്‍ ഫയല്‍ തിരിച്ചയക്കാതിരിക്കാനാണ് ഇത്തരമൊരു നിയമോപദേശം സര്‍ക്കാര്‍ ലഭ്യമാക്കിയത്. ഇതുസംബന്ധിച്ച സുപ്രീംകോടതിയില്‍ നടക്കുന്ന കേസ് ഗവര്‍ണറുടെ തീരുമാനത്തെ സ്വാധീനിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാം വരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചതും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona