തീവണ്ടിക്കടിയില്‍നിന്ന് എഴുപത്തിയാറുകാരിയായ ശാന്തമ്മയ്ക്ക് അദ്ഭുത രക്ഷപ്പെടല്‍.

തീവണ്ടിക്കടിയില്‍നിന്ന് എഴുപത്തിയാറുകാരിയായ ശാന്തമ്മയ്ക്ക് അദ്ഭുത രക്ഷപ്പെടല്‍.

ഉത്രാളിക്കാവില്‍ തൊഴുത് മടങ്ങുകയായിരുന്നു എങ്കക്കാട് ഏറത്ത് ശാന്തമ്മ. ട്രാക്കിലൂടെയാണ് കാവില്‍നിന്ന് എങ്കക്കാട്ടേയ്ക്ക് പതിവായി വന്നിരുന്നത്. തിങ്കളാഴ്ച ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ പാളത്തില്‍ തലചുറ്റി വീണു. ഇതിനിടയിലാണ് ഡല്‍ഹിയിലേക്കുള്ള മംഗള എക്സ്പ്രസ് വരുന്നത്. മാരാത്ത്കുന്ന് ഗേറ്റിന് സമീപമായിരുന്നു സംഭവം. ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ വേഗം കുറച്ചാണ് ട്രെയിന്‍ വന്നിരുന്നത്. പാളത്തില്‍ വയോധിക കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോപൈലറ്റ് ബിജു ജോസഫ് വണ്ടി പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. എന്‍ജിന്‍ ഭാഗം ഇവരെ കടന്നുനീങ്ങിയെങ്കിലും ശരീരത്തില്‍ സ്പര്‍ശിച്ചില്ല. പാളത്തിന് നടുവിലായതിനാല്‍ ചെറിയ പോറല്‍ മാത്രം. അപകടം കണ്ട് മാരാത്തുകുന്ന് ഗേറ്റ് പരിസരത്തുനിന്ന് ചുമട്ടുതൊഴിലാളികളും റെയില്‍വേ ജീവനക്കാരും ഓടിയെത്തി ശാന്തമ്മയെ തീവണ്ടിക്കടിയില്‍നിന്ന് പുറത്തെടുത്തു. സ്ഥലത്തെത്തിയ സാമൂഹികപ്രവര്‍ത്തകരായ പി.ആര്‍. സുരേഷ്‌കുമാറും സുമേഷ് അരയപറമ്ബിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. മാധവന്‍കുട്ടിയും ചേര്‍ന്ന് ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പുറത്ത് ചെറിയ പോറലല്ലാതെ മറ്റ് പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. പോലീസ് ബന്ധുക്കളെ വരുത്തി ശാന്തമ്മയെ ഏല്‍പ്പിച്ചാണ് ആശുപത്രി വിട്ടത്.

Photo Courtesy : Google/ images are subject to copyright

 

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.