ശബരിമല, മാളികപ്പുറം മേല്‍ശാന്തിയെ തിരഞ്ഞെടുക്കാന്‍ ഈ വര്‍ഷം കൃത്തികേശ് വര്‍മ്മയും, പൗര്‍ണ്ണമി ജി വര്‍മ്മയും
ശബരിമല, മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പിന് ഈ വര്‍ഷം കൃത്തികേശ് വര്‍മ്മയും, പൗര്‍ണ്ണമി ജി വര്‍മ്മയും മല കയറും. 2011 ലെ സുപ്രീം കോടതിയുടെ ഉത്തരവിന്‍ പ്രകാരം റിട്ട: ജസ്റ്റിസ് കെ.ടി.തോമസ്സിന്റെ മീഡിയേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ നിദ്ദേശിക്കുന്ന കുട്ടികളെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുക്കാന്‍ അയക്കുന്നത്. പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ മകയിരം നാള്‍ രാഘവവര്‍മ്മ തമ്പുരാനും കൊട്ടാരം നിര്‍വ്വാഹക സംഘം ഭരണസമിതിയും ചേര്‍ന്നാണ് കുട്ടികളെ തിരഞ്ഞെടുത്തത്. ശബരിമലയിലും മാളികപ്പുറത്തും ഒരു വര്‍ഷക്കാലം മേല്‍ശാന്തിമാരായി ചുമതല അനുഷ്ടിക്കേണ്ടവരെയാണ് തുലാം 1-ാം തിയതി (18/10/2022 ) സന്നിധാനത്തു വെച്ച് നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നത്. പന്തളം മുണ്ടക്കല്‍ കൊട്ടാരത്തില്‍ അനൂപ് വര്‍മ്മയുടേയും എറണാകുളം മംഗള മഠത്തില്‍ പാര്‍വ്വതീ വര്‍മ്മയുടേയും മകനാണ് കൃത്തികേശ് വര്‍മ്മ. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ഡോ. ഗിരീഷ് വര്‍മ്മയുടേയും ഇടപ്പള്ളി ലക്ഷ്മീ വിലാസത്തില്‍ സരിതാ വര്‍മ്മയുടേയും മകളാണ് പൗര്‍ണ്ണമി ജി.വര്‍മ്മ. കുട്ടികള്‍
പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടേയും അനുഗ്രഹത്തോടെ ഒക്ടോബര്‍ 17 ന് ഉച്ചക്ക് 12 മണിയോടെ തിരുവാഭരണ മാളിക പൂമുഖത്ത് വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കല്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രക്ഷിതാക്കളും സംഘം ഭാരവാഹികളോടും കൂടി ശബരിമലക്ക് യാത്ര ആരംഭിക്കും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona