ഇന്ത്യ മതേതര രാജ്യമാണെന്നും ഓരോരുത്തര്‍ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ടെന്നും സുപ്രിം കോടതി

ഇന്ത്യ മതേതര രാജ്യമാണെന്നും ഓരോരുത്തര്‍ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ടെന്നും സുപ്രിം കോടതി

സത്സംഗ സ്ഥാപകനും ഹിന്ദു ആത്മീയാചാര്യനുമായ ശ്രീശ്രീ താക്കൂര്‍ അനുകുല്‍ ചന്ദ്രയെ പരമാത്മ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. ഹര്‍ജി പ്രശസ്തിക്കു വേണ്ടി സമര്‍പ്പിച്ചതാണെന്നു വിലയിരുത്തിയ കോടതി ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ടു.

ഉപേന്ദ്ര നാഥ് ദലൈ എന്നയാളാണ് ഹര്‍ജിയുമായി സുപ്രിം കോടതിയെ സമീപിച്ചത്. ഹര്‍ജി വിശദമായി വായിക്കാന്‍ ആരംഭിച്ചപ്പോള്‍ കോടതി അത് തടഞ്ഞു. കോടതി താങ്കളുടെ പ്രഭാഷണം കേള്‍ക്കാനല്ല ഇരിക്കുന്നതെന്ന് പറഞ്ഞ ബെഞ്ച് എന്താണ് ഹര്‍ജിയിലെ ആവശ്യം എന്ന് ആരാഞ്ഞു. ആവശ്യം അറിയിച്ചപ്പോളാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിക്കാരനെ വിമര്‍ശിച്ചത്. എല്ലാവര്‍ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കണമെന്ന് എങ്ങനെ പറയാനാവും?, താങ്കള്‍ക്ക് അദ്ദേഹത്തെ പരമാത്മ ആയി കരുതാം. മറ്റുള്ളവരുടെ മേല്‍ അത് അടിച്ചേല്‍പിക്കുന്നത് എന്തിനാണ്? ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഇതൊരു പൊതുതാത്പര്യ ഹര്‍ജിയല്ല, പ്രശസ്തി താത്പര്യ ഹര്‍ജിയാണ് എന്നും കോടതി കുറ്റപ്പെടുത്തി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.