വീടുകളില്‍ വളര്‍ത്താവുന്ന നായ്ക്കളുടെ എണ്ണം രണ്ട്, തിരുവനന്തപുരം നഗരസഭ പ്രമേയം പാസാക്കി

വീടുകളില്‍ വളര്‍ത്താവുന്ന നായ്ക്കളുടെ എണ്ണം രണ്ട്, തിരുവനന്തപുരം നഗരസഭ പ്രമേയം പാസാക്കി

കൂടുതല്‍ നായ്ക്കള്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചത്.

ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് 2022ല്‍ രണ്ടില്‍ നിന്ന് അഞ്ച് ആക്കി നായ്ക്കളുടെ എണ്ണം ഉയര്‍ത്തിയത്. എന്നാല്‍ അടുത്തിടെ നടന്ന കൗണ്‍സിലിലാണ് വീട്ടില്‍ വളര്‍ത്താവുന്ന പരമാവധി നായ്ക്കളുടെ എണ്ണം രണ്ടായി നിജപ്പെടുത്തിയത്. രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തണം എന്നുണ്ടെങ്കില്‍ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. നഗരസഭ കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഒപ്പം വര്‍ഷം തോറും പ്രത്യേക ഫീസും നല്‍കണം. സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ ഉടനെ ഇത് നടപ്പിലാക്കും.

ലൈസന്‍സോ മതിയായ സൗകര്യങ്ങളോ ഇല്ലാതെ വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നത് കൗണ്‍സിലര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതായും അത് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജമീല ശ്രീധരന്‍ അറിയിച്ചു. വീട്ടില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഓരോ അധിക നായ്ക്കും നിശ്ചിത നിരക്കില്‍ പ്രത്യേക ലൈസന്‍സ് എടുക്കേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമത്തിനൊപ്പം ബ്രീഡ് അടിസ്ഥാനത്തിലുള്ള ലൈസന്‍സിംഗ് നഗരസഭ നടപ്പാക്കും. വലിയ ബ്രീഡുകള്‍ക്ക് ഒരു വര്‍ഷം 1000രൂപയും ചെറിയ ബ്രീഡുകള്‍ക്കള്‍ 500 ഉം ഇടത്തരം ഇനങ്ങള്‍ക്ക് 750 രൂപയുംമാണ് പുതിയ ഫീസ്. മുന്‍പ് എല്ലാ ബ്രീഡുകള്‍ക്കും 125 രൂപയായിരുന്നു ഫീസ്. ഒരു ഷെല്‍ട്ടര്‍ മാതൃകയില്‍ നായ്ക്കളെ വളര്‍ത്തുന്നവര്‍ നഗരസഭയ്ക്ക് 1000 രൂപ നല്‍ക്കേണ്ടിവരും. 2022ല്‍ 125 രൂപ നിരക്കില്‍ 9,000ലധികം ലൈസന്‍സുകള്‍ നഗരസഭ നല്‍കിയിട്ടുണ്ട്. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്താനും ഫീസില്‍ നിന്നും കൂടുതല്‍ വരുമാനം നേടാനും കഴിയുമെന്നാണ് നഗരസഭ പറയുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.