തിരിച്ചടിയില്‍ നിന്ന് കരകയറാനാവാതെ അദാനി ഗ്രൂപ്പ്, ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി

തിരിച്ചടിയില്‍ നിന്ന് കരകയറാനാവാതെ അദാനി ഗ്രൂപ്പ്, ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി

ഇന്ന് ഓഹരി വിപണി തുടങ്ങിയതുതന്നെ നഷ്ടത്തോടെയാണ്. സെന്‍സെക്‌സ് 338 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 50,65 പോയിന്റാണ് രേഖപ്പെടുത്തിയത്. അദാനിയുടെ ലിസ്റ്റുചെയ്ത കമ്ബനികളുടെ ഓഹരികളും കുത്തനെ താഴേക്കുവീണു. ഓഹരി വിപണിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന തിരിച്ചടി അദാനി ഗ്രൂപ്പിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയേക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
അവയുടെ ഓഹരികളില്‍ ഇരുപത് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസം അദാനിയുടെ കമ്ബനികളുടെ ഓഹരികള്‍ക്ക് 85,000 കോടി രൂപയുടെ മൂല്യമാണ് നഷ്ടപ്പെട്ടത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ച് തുടങ്ങിയപ്പോള്‍ തന്നെ അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.
അതേസമയം, അദാനി എന്റര്‍പ്രൈസസിന്റെ തുടര്‍ ഓഹരി സമാഹരണം ഇന്ന് തുടങ്ങും. രാജ്യത്തെ ഏറ്റവും വലിയ തുടര്‍ ഓഹരി സമാഹരണമാണിതെന്നാണ് റിപ്പോര്‍ട്ട്. കടം തിരിച്ചടവിനും മറ്റു ചെലവുകള്‍ക്കുമായി ഇരുപതിനായിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെയാണ് നിക്ഷേപകര്‍ക്ക് അപേക്ഷിക്കാനുള്ള സമയം. ലക്ഷ്യം നേടാനാവുമെന്നാണ് കമ്ബനിയുടെ പ്രതീക്ഷ.

അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹിന്‍ഡന്‍ബര്‍ഗ്. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന റിപ്പോര്‍ട്ടിന്റെ എല്ലാ രേഖകളും കൈവശമുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടിയെടുക്കുമെന്ന് അദാനി ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.