നിയമലംഘനം നടത്തിയതിന് നേതാവിന് പിഴ ചുമത്തി; പോലീസുകാർക്കെതിരെ നടപടി

നിയമലംഘനം നടത്തിയതിന് നേതാവിന് പിഴ ചുമത്തി; പോലീസുകാർക്കെതിരെ നടപടി

ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത നേതാവിന് പിഴ ചുമത്തിയതിനെത്തുടര്‍ന്ന് ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ച തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. രണ്ട് എസ്‌ഐമാരെയും ഒരു ഡ്രൈവറേയും സ്ഥലംമാറ്റി. എസ്‌ഐ മാരായ എം അഭിലാഷ്, എസ് അസീം എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. ഡ്രൈവര്‍ മിഥുനെ എ ആര്‍ ക്യാമ്പിലേക്കും മാറ്റി. എസ്‌ഐ അഭിലാഷിനെതിരെ വകുപ്പുതലഅന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത വഞ്ചിയൂര്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിതീഷിന് പേട്ട പൊലീസ് പിഴയിട്ടതാണ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്റ്റേഷൻ ആക്രമണത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാൻ ലാത്തിവീശിയതോടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചെയ്യേണ്ടതെന്താണെന്നു ഞങ്ങള്‍ക്ക് അറിയാം എന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു. വിവരം അറിഞ്ഞെത്തിയ ശംഖുമുഖം ഡിസിപി അനുരൂപ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സംഘര്‍ഷം ശമിച്ചത്. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് എസ്‌ഐ അഭിലാഷിനെതിരെ അന്വേഷണം നടത്തുന്നത്. സ്റ്റേഷനില്‍ വെച്ച്‌ എസ്‌ഐ അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. എസ്.ഐമാര്‍ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി നിതിൻ പൊലീസിന് പരാതി നല്‍കിയിരുന്നു. സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഏതാനും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഒരുവാതില്‍കോട്ടയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കില്‍ വരികയായിരുന്ന നിതീഷിനെ എസ്‌ഐമാരായ അഭിലാഷും അസീമും ചേര്‍ന്ന് തടഞ്ഞത്. ഹെല്‍മറ്റ് ധരിക്കാത്തതിന് നിയമപരമായ പെറ്റി അടയ്ക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. അപ്പോള്‍ താൻ ഡിവൈഎഫ്‌ഐ ബ്ളോക്ക് സെക്രട്ടറിയാണെന്നും അത്യാവശ്യത്തിന് പോകുകയാണെന്നും പറഞ്ഞു. എന്നാല്‍ പെറ്റി അടിച്ചേ മതിയാകൂ എന്ന് പൊലീസുകാര്‍ ശഠിച്ചതോടെ നിതീഷും പൊലീസുകാരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.