ലാൻഡറിലെ ക്യാമറ പകർത്തിയ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു
ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡറില്‍ നിന്ന് റോവര്‍ ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ലാൻഡറിലെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടത്.
ആഗസ്റ്റ് 23നാണ് ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡര്‍ വിജയകരമായി ചന്ദ്രന്‍റെ മണ്ണില്‍ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. നാല് മണിക്കൂറിന് ശേഷം ലാൻഡറിന്റെ വാതില്‍ തുറന്ന് റോവര്‍ പുറത്തെത്തി. തുടര്‍ന്ന് റോവറിന്‍റെ സോളാര്‍ പാനല്‍ നിവര്‍ന്ന് സൂര്യപ്രകാശത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്തു. ഇതിന് ശേഷമാണ് റോവര്‍ റാംപിലൂടെ സാവധാനം ചന്ദ്രന്‍റെ പ്രതലത്തിലേക്ക് ഉരുണ്ടിറങ്ങി പര്യവേക്ഷണം തുടങ്ങിയത്. പര്യവേക്ഷണത്തില്‍ റോവര്‍ കണ്ടെത്തുന്ന ഓരോ വിവരങ്ങളും ലാൻഡര്‍ വഴി ചന്ദ്രയാൻ 2ന്‍റെ ഓര്‍ബിറ്റര്‍ വഴി ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വര്‍ക്കിലെ (ഇസ്ട്രാക്) മിഷൻ ഓപറേഷൻ കോംപ്ലക്സിലേക്ക് (മോക്സ്) കൈമാറും. 2019ലും രണ്ട് ചാന്ദ്രാദൗത്യങ്ങള്‍ക്ക് ഐ.എസ്.ആര്‍.ഒ നേതൃത്വം നല്‍കിയിട്ടുണ്ട്. 100 ശതമാനം വിജയമായിരുന്ന ചന്ദ്രയാൻ ഒന്ന് ദൗത്യത്തിലൂടെ ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ ശാസ്ത്രലോകത്തിന് ലഭിച്ചു. സോഫ്റ്റ് ലാൻഡിങ് പരാജയം മാറ്റിനിര്‍ത്തിയാല്‍ 95 ശതമാനം വിജയമാണ് ചന്ദ്രയാൻ രണ്ട് ദൗത്യം സമ്മാനിച്ചത്. ചന്ദ്രന്‍റെ 100 കിലോമീറ്റര്‍ ചുറ്റളവില്‍ വലംവെച്ച ചന്ദ്രയാൻ രണ്ട് ഓര്‍ബിറ്റര്‍ ചന്ദ്രന്‍റെ ഏറ്റവും ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും ശേഖരിച്ചു. ഈ രണ്ട് ദൗത്യങ്ങളിലൂടെ ശേഖരിച്ച ചന്ദ്രനെ കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ ചന്ദ്രയാൻ മൂന്നിന് പിൻബലമായി.
Photo Courtesy : Google/ images are subject to copyright