സ്ത്രീവിരുദ്ധ പരാമർശം അലൻസിയറിനെതിരെ നിശിതവിമർശ്ശനവുമായി ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സംസ്ഥാനചലച്ചിത്രപുരസ്‌കാരവിതരണത്തിനിടെ വിവാദ പരാമര്‍ശം നടത്തിയ അലൻസിയറിനെതിരെ നടൻ ഹരീഷ് പേരടി. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അലൻസിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിൻവലിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നുവെന്നും, പക്ഷേ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തുകയ്‌ക്കൊപ്പം പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറുടെ പരാമര്‍ശമാണ് വിവാദമായത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് പുരോഗമനതള്ള് തള്ളാമായിരുന്നു. പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി.എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക്. അലൻസിയറെ..മഹാനടനെ..ഒരു പെണ്‍പുരസ്ക്കാര പ്രതിമ കാണുമ്പോള്‍ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ അത് നിന്റെ മാനസികരോഗം മൂര്‍ച്ചിച്ചതിന്റെ ലക്ഷണമാണ്. അതിന് ചികല്‍സിക്കാൻ നിരവധി മാനസികാരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്. അല്ലെങ്കില്‍ മറ്റൊരു വഴി സ്വര്‍ണ്ണം പൂശിയ ആണ്‍ലിംഗപ്രതിമകള്‍ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടില്‍ പ്രദര്‍ശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ്. രാഷ്‌ട്രീയാഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആണ്‍കരുത്ത് ഇതല്ല. അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്. ഈ സ്ത്രിവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അലൻസിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിൻവലിക്കേണ്ടതാണ്.
Photo Courtesy : Google/ images are subject to copyright