ആരോഗ്യവകുപ്പുനിയമനത്തട്ടിപ്പുകേസിൽ ഉരുണ്ടുകളിച്ച് ഹരിദാസൻ
ആരോഗ്യവകുപ്പ് നിയമനത്തട്ടിപ്പ് കേസില്‍ ഉരുണ്ടുകളിച്ച് ഹരിദാസന്‍. സെക്രട്ടേറിയറ്റിന് സമീപത്ത് വച്ച് പണം വാങ്ങിയത് ബാസിത് പറഞ്ഞുവിട്ടയാള്‍ ആകാമെന്നും ഹരിദാസന്‍ മൊഴി നല്‍കി. പണം വാങ്ങിയ ആളെ ഓര്‍മ്മയില്ലെന്നാണ് നിലവിലെ മൊഴി. ഇതോടെ മൊഴികളില്‍ പൊരുത്തക്കേട് തുടരുകയാണ്. അതേസമയം ബാസിത് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഡോക്ടര്‍ നിയമനത്തിന് കോഴയായി തിരുവനന്തപുരത്ത് വച്ച് ഒരു ലക്ഷം രൂപ കൈമാറിയെന്നായിരുന്നു ഹരിദാസന്റെ ആരോപണം. കാഴ്ചക്ക് പ്രശ്നമുള്ളതിനാല്‍ സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് പണം വാങ്ങിയയാളെ ഇനി കണ്ടാലും തിരിച്ചറിയില്ലെന്നും ഇയാള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. 500 രൂപയുടെ നോട്ടുകള്‍ അടങ്ങിയ ഒരു ലക്ഷം രൂപയുടെ കെട്ട് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കൈമാറിയെന്നാണ് മൊഴിയില്‍ പറയുന്നത്. ആ പണത്തിന്റെ ഉറവിടം ചോദിക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നും ഇയാള്‍ നല്‍കിയതുമില്ല.
Photo Courtesy : Google/ images are subject to copyright