ചരിത്ര നേട്ടം; ഫിഫ ബലാൻ ഡി ഓർ പുരസ്‌ക്കാരം ലയണൽ മെസ്സിക്ക്
അര്‍ജന്റീനയുടെ നായകനും ഇന്റര്‍മയാമി താരവുമായ ലയണൽ മെസ്സി എട്ടാം തവണയും വീണ്ടും ബലാന്‍ ഡി ഓര്‍ പുരസ്‌ക്കാരത്തിനര്‍ഹനായി. അര്‍ജന്റീനയെ ലോകകപ്പിലേക്ക് നയിച്ച നേട്ടത്തിനാണ് ഇത്തവണ താരത്തെ തേടി ബാലന്‍ ഡി ഓര്‍ എത്തിയത്. രാജ്യത്തിനുള്‍പ്പെടെ കഴിഞ്ഞ സീസണില്‍ 41 ഗോളുകളും 26 അസിസ്റ്റുകളുമാണ് താരം നേടിയത്.
ഇതോടെ ഏറ്റവും കൂടുതല്‍ തവണ ബാലന്‍ ഡി ഓര്‍ നേടിയ താരമായിട്ടാണ് ലിയോണേല്‍ മെസ്സി മാറിയത്. 2009,2010,2011,2012,2015, 2019,2021,2023 എന്നീ വര്‍ഷങ്ങളിലാണ് താരത്തിന്റെ ബാലന്‍ ഡി ഓര്‍ നേട്ടം. അഞ്ചുതവണ ബാലന്‍ ഡി ഓര്‍ നേട്ടം സ്വന്തമാക്കിയ ക്രിസ്ത്യാനോ റൊണാള്‍ഡോ പക്ഷേ ഇത്തവണ ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാര പട്ടികയില്‍ ഉണ്ടായിരുന്നില്ല. യുവതാരങ്ങളെയെല്ലാം മറികടന്നത് അര്‍ജന്റീന ഇതിഹാസം ഇത്തവണയും നേട്ടം സ്വന്തമാക്കിയത്. വനിതാ താരത്തിനുള്ള പുരസ്‌ക്കാരം ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലെ അല്‍റ്റാനാ ബോണ്‍മാത്തി നേടി. മെസ്സിയുടെ അര്‍ജീന്റനയുടെ വല കാത്ത എമിലിയോ മാര്‍ട്ടീനെസ്സാണ് ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍. റയല്‍ മാഡ്രിഡിന്റെ ഇംഗ്‌ളീഷ് താരം ജൂഡ് ബെല്ലിംഗാമാണ് മികച്ച യുവതാരത്തിനുള്ള കോപ്പാ ട്രോഫി നേടിയത്.
Photo Courtesy : Google/ images are subject to copyright