ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; പരിക്കേറ്റ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടു
ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണം നാലായി. വ്യാഴാഴ്ചയാണ് രണ്ട് സൈനിക വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രജൗരി മേഖലയില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തില്‍ രണ്ട് കാപ്റ്റന്മാര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്കാണ് ഒരു മാസത്തിനിടെ ജീവന്‍ നഷ്ടമായത്. ബുധനാഴ്ച വൈകുന്നേരം മുതല്‍ ദേരാ കി ഗാലിയില്‍ ഭീകരര്‍ക്കെതിരെ നടത്തിയ സംയുക്ത പ്രതിരോധത്തില്‍ ഇന്നലെ (വ്യാഴാഴ്ച) 3.45 ഓടെയാണ് ആക്രമണം ഉണ്ടായത്. രജൗരി, പൂഞ്ച് ജില്ല അതിര്‍ത്തി പങ്കിടുന്ന സുരാകോട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ദാട്‌യര്‍ മോഹ് – ദേര കി ഗാലിയ്ക്കിടയിലാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ക്കായി വ്യാപക തെരച്ചിലാണ് സൈന്യം നടത്തുന്നത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വാഹന പരിശോധന കര്‍ശനമാക്കി. വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈനിക വാഹനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ സഞ്ചരിച്ച ജിപ്‌സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്. ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിള്‍സിന്റെ ആസ്ഥാനത്തുനിന്ന് ദേര കി ഗാലിയില്‍ ജമ്മു കശ്മീര്‍ പോലീസും സൈന്യവും ചേര്‍ന്ന് നടത്തുന്ന ഭീകരര്‍ക്കായുള്ള തെരച്ചിലില്‍ പങ്കുചേരാന്‍ പോകുകയായിരുന്നു സൈനിക സംഘം. സൈന്യം ഉടന്‍ തിരിച്ചടിക്കുകയും ചെയ്തു.
Photo Courtesy : Google/ images are subject to copyright