സാക്ഷി മാലിക്കിന്‍റെ വിരമിക്കൽ; ഞെട്ടലോടെ കായികലോകം
കായികരംഗത്തുനിന്നും വിരമിച്ചതായി ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവ് സാക്ഷി മാലിക്കിന്‍റെ പ്രഖ്യാപനം കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റായി സഞ്ജയ് സിംഗ് തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഗുസ്തിതാരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞ സാക്ഷി ബൂട്ട് ഊരി മേശപ്പുറത്ത് വച്ചാണ് ഇറങ്ങിപ്പോയത്. സാക്ഷി ബൂട്ട് ഊരിയതോടെ ഇന്ത്യയുടെ വനിതാ ഗുസ്തിക്കാണ് തിരിച്ചടിയായത്. 2016 ലെ റിയോ ഒളിമ്പിക്‌സിലെ വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്റ്റൈലില്‍ ഇന്ത്യക്കായി വെങ്കലം നേടിയ താരമാണ് സാക്ഷി മാലിക്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യൻ താരവും ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയുമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നു മെഡലുകള്‍ നേടിയിട്ടുണ്ട്.
2022 ല്‍ ബിര്‍മിങാമില്‍ സ്വര്‍ണ്ണം, 2014 ഗ്ലാസ്ഗോയില്‍ വെള്ളി, 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടങ്ങള്‍. ഏഷ്യൻ ഗെയിംസില്‍- 2015 ദോഹ ഏഷ്യൻ ഗെയിംസില്‍ വെങ്കലം, 2017 ന്യൂഡല്‍ഹി- വെള്ളി, 2018ല്‍ ബിഷ്കെക്കില്‍ വെങ്കലം, 2019 ഷിയാൻ- വെങ്കലം എന്നിങ്ങനെയായിരുന്നു മെഡല്‍ നേട്ടങ്ങള്‍. കോമണ്‍വെല്‍ത്ത് ചാന്പ്യൻഷിപ്പ്- 2013 ജൊഹന്നാസ്ബര്‍ഗ് വെങ്കലം, 2017ല്‍ ജൊഹന്നാസ്ബര്‍ഗ് സ്വര്‍ണ്ണം എന്നിങ്ങനെയാണ് സാക്ഷി മാലിക്കിന്‍റെ നേട്ടങ്ങൾ.
Photo Courtesy : Google/ images are subject to copyright