എംടി പറഞ്ഞത് കാലത്തിന്റെ ചുവരെഴുത്ത്
എംടി പറഞ്ഞത് കാലത്തിന്റെ ചുവരെഴുത്ത്, അത് ബധിരകര്‍ണ്ണങ്ങളില്‍ പതിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സര്‍ക്കാരിന് വേണ്ടി സ്തുതിഗീതം പാടുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് എംടിയുടെ വാക്കുകള്‍ വഴിവിളക്കാകണമെന്നും വിഡി സതീശൻ പറഞ്ഞു. എംടി രാജ്യത്തിന്‍റെ തന്നെ ഔന്നത്യമാണ്. അദ്ദേഹത്തിന്‍റെ മൂര്‍ച്ചയേറിയ വാക്കുകളും അക്ഷരത്തിന്‍റെ ശക്തിയും എല്ലാ മലയാളികള്‍ക്കും തിരിച്ചറിവുള്ളതാണ്. അദ്ദേഹം മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി പറഞ്ഞ മൂര്‍ച്ചയുള്ള വാക്കുകള്‍ ബധിരകര്‍ണ്ണങ്ങളില്‍ പതിക്കരുതെന്നാണ് എന്‍റെ അഭ്യർഥന. കാലത്തിന്‍റെ ചുവരെഴുത്തും കാലം ആവശ്യപ്പെടുന്ന കാര്യങ്ങളുമാണ് അദ്ദേഹം പറഞ്ഞത്. നിക്ഷ്പക്ഷത നടിച്ച് സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന ബുദ്ധിജീവികളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും ചില മാധ്യമ പ്രവര്‍ത്തകരും നിക്ഷ്പക്ഷരെന്ന് കരുതി സാമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിന് സ്തുതിഗീതം പാടുന്നവരും എം.ടിയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കണം.
Photo Courtesy : Google/ images are subject to copyright