പ്രിയ വർഗ്ഗീസ് നിയമനം: ഹൈക്കോടതി ചട്ടം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം
കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ പ്രിയാ വർഗ്ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി ജഡ്ജിയുടെ നിരീക്ഷണം. യുജിസി സെക്‌ഷൻ മൂന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ് കോടതി സംശയമുയർത്തിയത്. ചട്ടംതെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ നിരീക്ഷിച്ചത്. സെക്‌ഷൻ 3(11)ൽ പറയുന്നതുപ്രകാരം എംഫിൽ, പിഎച്ച്ഡി എടുക്കുന്ന കാലയളവ് ടീച്ചിങ് എക്സ്പീരിയൻസായി കണക്കാക്കാനാകില്ലെന്നു വ്യക്തമാക്കുന്നുണ്ട്. ഇതു തെറ്റായാണോ ഹൈക്കോടതി വ്യാഖ്യാനിച്ചതെന്നും സുപ്രീം കോടതി ചോദിച്ചു. ഇതിനുള്ള മറുപടി സത്യവാങ്മുലം ഫയൽ ചെയ്യാൻ സമയം വേണമെന്ന് യുജിസി ആവശ്യപ്പെട്ടു. ഇതംഗീകരിച്ച കോടതി രണ്ടാഴ്ചത്തെ സമയം അനുവദിക്കുകയും അതിനുള്ള മറുപടി പറയാൻ പ്രിയവർഗ്ഗീസിന് രണ്ടാഴ്ച സമയം അനുവദിക്കുകയും ചെയ്തു.
Photo Courtesy: Google/ images are subject to copyright