സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിലെ കേസിന് സർക്കാരിന് ചെലവായത് കോടികൾ
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിലെ കേസിന് സർക്കാരിന് ചെലവ് കോടികൾ. കാലി ആയ ഖജനാവിലേക്ക് പണമെത്തിക്കാൻ കടമെടുപ്പിന് അനുമതി തേടിയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലെത്തിയത്. സർക്കാരിന് വേണ്ടി ഹാജരായത് സീനിയർ അഭിഭാഷകനായ കപിൽ സിബലാണ്. ഫീസിനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടത് 2.35 കോടി രൂപ. ഇതിൽ 75 ലക്ഷം കൈമാറുകയും ചെയ്തു. രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ നിയമോപദേശത്തിനും സുപ്രീംകോടതിയിൽ വാദിക്കുന്നതിനും ആയി പുറമേ നിന്നുള്ള അഭിഭാഷകരുടെ സേവനം തേടിയ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 9.18 കോടിയാണ് ചെലവാക്കിയതെന്ന് വിവരാവകാശത്തിലൂടെ ലഭിച്ച മറുപടി.
Photo Courtesy: Google/ images are subject to copyright