ഇക്കൊല്ലം പുതിയ പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കില്ല
പുതിയ പ്ലസ് ടു സ്‌കൂളുകൾ ഇക്കൊല്ലം അനുവദിക്കേണ്ടതില്ലെന്ന് യുഡി എഫ് നേതൃയോഗം തീരുമാനിച്ചു. സാമ്പത്തിക ബാധ്യതയും ആക്ഷേ പങ്ങളും കണക്കിലെടുത്താണ് തീരുമാനം.
പകരം പ്രാദേശികമായ ആവശ്യം കണക്കിലെടുത്ത് പുതിയ ബാച്ചുകൾ അനുവദിക്കും. ഇന്നു മന്ത്രിസഭായോഗം ഇതിന്റെ വിശദാംശങ്ങൾ തീരു മാനിക്കും. സ്‌കൂളും ബാച്ചുമായി അറുന്നൂറോളം വരുന്ന പട്ടിക വിദ്യഭ്യാസവകുപ്പ് തയാറാക്കിയിരുന്നു.
എന്നാൽ യുഡിഎഫ് ഉപസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ഇത്രയും അനുവദിക്കുന്നതിനോട് വിയോജിച്ചു. ഇന്നലെ യുഡിഎഫ് യോഗത്തിന് മുമ്പായി നേതാക്കൾ ഒരുമിച്ചിരുന്നപ്പോൾ മുസ്‌ലിംലീഗ് തന്നെ ഇക്കാര്യ ത്തിൽ തങ്ങൾക്ക് പിടിവാശിയില്ലെന്നു വ്യക്തമാക്കി.
വെറുതെ ആക്ഷേപം കേൾക്കാൻ ലീഗില്ലെന്നായിരുന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. സാമ്പത്തികബാധ്യതയുടെ വശം മന്ത്രി കെ.എം. മാണി കൂടി അവതരിപ്പിച്ചതോടെ എങ്കിൽ ഇത്തവണ പുതിയ സ്‌കൂളുകൾ വേണ്ട എന്നായി തീരുമാനം. സാമ്പത്തിക ബാധ്യത മാത്രമല്ല, പല ഘടകങ്ങൾ കണക്കിലെടുത്താണ് സ്‌കൂളുകൾ വേണ്ടെന്ന് നിശ്ചയിച്ചത് എന്ന് കൺവീനർ പി.പി. തങ്കച്ചൻ വിശദീകരിച്ചു.