പ്രീതി സിന്‍റ–നെസ്വാഡിയ തര്‍ക്കം വാംഖഡെയിലെ മുന്‍നിര സീറ്റിനെച്ചൊല്ലി

പ്രീതി സിന്‍റ–നെസ്വാഡിയ തര്‍ക്കം വാംഖഡെയിലെ മുന്‍നിര സീറ്റിനെച്ചൊല്ലി

1293_s
മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റ് ടീമായ കിങ്സ് ഇലവന്‍ പഞ്ചാബിന്‍െറ ഉടമകളും മുന്‍ കാമുകീകാമുകന്മാരുമായ നടി പ്രീതി സിന്‍റയും വ്യവസായ പ്രമുഖന്‍ നെസ്വാഡിയയും തമ്മിലെ വിവാദതര്‍ക്കം വാംഖഡെ സ്റ്റേഡിയത്തിലെ മുന്‍നിര സീറ്റിനെച്ചൊല്ലിയായിരുന്നെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍. കിങ്സ് ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പര്‍ കിങ്സും വാംഖഡെയില്‍ ഏറ്റുമുട്ടിയ മേയ് 30ന് വൈകീട്ടായിരുന്നു സംഭവം. വാംഖഡെയിലെ ഗര്‍വാരെ പവിലിയനിലാണ് അന്ന് കിങ്സ് ഇലവന്‍ പഞ്ചാബിന്‍െറ ഉടമകള്‍ക്കും മറ്റും സീറ്റ് നല്‍കിയത്. വൈകീട്ട് എട്ടോടെ മാതാവ് മൗറീന്‍ വാഡിയയും മറ്റ് കുടുംബാംഗങ്ങളുമായി നെസ്വാഡിയ പവിലിയനില്‍ എത്തിയപ്പോള്‍ ടീമിലെ ദക്ഷിണാഫ്രിക്കന്‍ താരമായ ഡേവിഡ് മില്ലറുടെ കുടുംബത്തോടൊപ്പം പ്രീതി സിന്‍റ മുന്‍നിരയില്‍ ഇരിപ്പുറപ്പിച്ചിരുന്നു. തങ്ങള്‍ക്ക് മുന്‍നിര സീറ്റുവേണമെന്ന് വാഡിയ ടീമിന്‍െറ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഫ്രേസര്‍ കാസ്റ്റലീനൊയോട് ആവശ്യപ്പെട്ടു. ഫ്രേസര്‍ സീറ്റൊഴിയാന്‍ പ്രീതി സിന്‍റയോട് ആവശ്യപ്പെട്ടെങ്കിലും അവരത് നിരസിച്ചു. ഇതോടെ, വാഡിയയും സിന്‍റയും തമ്മില്‍ കൊമ്പുകോര്‍ത്തു എന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
ആരുമല്ലാത്ത പ്രീതി സിന്‍റയെ അപ്രത്യക്ഷമാക്കാന്‍ ശക്തനായ തനിക്ക് കഴിയുമെന്ന് നെസ്വാഡിയ ഭീഷണിപ്പെടുത്തിയതായും ജീവന് ഭീഷണിയുള്ളതായുമാണ് പ്രീതി സിന്‍റ പൊലീസിന് നല്‍കിയ കത്തില്‍ പറയുന്നത്. ഈ കത്ത് എഫ്.ഐ.ആറായി പരിഗണിച്ചാണ് കേസന്വേഷണം. നേരത്തേ, ലൈംഗികാതിക്രമം കാട്ടിയതായി വാഡിയക്കെതിരെ ആരോപിച്ച സിന്‍റ അഭിഭാഷകനിലൂടെ പിന്നീട് അത് തിരുത്തി.
സിന്‍റയും വാഡിയയും തമ്മിലെ തര്‍ക്കത്തിന്‍െറ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സിന്‍റയുടെ മൊഴി ലഭിക്കാതെ കേസന്വേഷണം പൂര്‍ണമാകില്ളെന്ന നിലപാടിലാണ്. വ്യാഴാഴ്ച മൊഴി നല്‍കാന്‍ സിന്‍റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസമയത്ത് വാംഖഡെയിലെ ഗര്‍വാരെ പവിലിയനില്‍ മുന്‍നിരയിലുണ്ടായിരുന്ന വ്യവസായിയില്‍നിന്ന് പൊലീസ് ബുധനാഴ്ച മൊഴിയെടുക്കും. മുന്‍നിരയിലുണ്ടായിരുന്ന മുപ്പത് പ്രമുഖരുടെ പേരുവിവരങ്ങള്‍ ബി.സി.സി.ഐ പൊലീസിന് നല്‍കി.
അതേസമയം, കിങ്സ് ഇലവന്‍ പഞ്ചാബ് ടീമിലെ തന്‍െറ 23 ശതമാനം ഓഹരി വില്‍ക്കാന്‍ അമേരിക്കയില്‍ സ്ഥിര താമസത്തിനൊരുങ്ങുന്ന പ്രീതി സിന്‍റ തയാറാണെന്ന് റിപ്പോര്‍ട്ടുണ്ട്. വാഡിയ ഈ ഓഹരി വാങ്ങി തര്‍ക്കത്തിന് പരിഹാരം കാണുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടീമിന്‍െറ ഓഹരി 23 ശതമാനം പ്രീതി സിന്‍റക്കും 23 ശതമാനം വാഡിയക്കും 46 ശതമാനം മോഹിത് ബര്‍മനും ശേഷിച്ചത് കരണ്‍ പോളിനും ഡല്‍ഹിയിലെ റൂട്ട് ഇന്‍വെസ്റ്റ്മെന്‍റിനുമാണ്. ഇപ്പോള്‍ അമേരിക്കയിലുള്ള സിന്‍റ ഐ.പി.എല്‍ മത്സരത്തിനായാണ് ഇന്ത്യയില്‍ വരുന്നത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.