ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി റദ്ദാക്കി

ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി റദ്ദാക്കി

arന്യൂഡല്‍ഹി: വിവാദമായ ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കി. ഇക്കാര്യം വിമാനത്താവള പദ്ധതിയുടെ നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പിനെ ഔദ്യോഗികമായി അറിയിച്ചു.

വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നേരത്തെ നല്‍കിയിരുന്നെങ്കിലും ആറന്മുള പൈതൃക സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിക്കുകയായിരുന്നു. സുപ്രീംകോടതി ഈ വിധി ശരിവച്ചതോടെ നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയവും അനുമതി നിഷേധിച്ചു.

വിമാനത്താവളത്തിനുള്ള അനുമതി പുനഃപരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോവാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കത്തിന് കടിഞ്ഞാണ്‍ വീഴും.

രാജ്യത്ത് പുതുതായി നിര്‍മിക്കാനുദ്ദേശിക്കുന്ന 15 വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയ പദ്ധതിയായിരുന്നു ആറന്‍മുള. രണ്ടു ഘട്ടങ്ങളിലായി 2000 കോടി രൂപ മുതല്‍ മുടക്കി നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതിക്കെതിരെ തുടക്കം മുതല്‍ തന്നെ പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

അതേസമയം യാതൊരു പാരിസ്ഥിതിക അനുമതിയും പദ്ധതിക്കില്ലെന്നും ആറന്മുള വിമാനത്താവളത്തിന് നിലവിലെ അവസ്ഥയില്‍ അനുമതി നല്‍കില്ലെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.