ഐ.പി.എല്‍ വാതുവെപ്പ് കേസ്: വിധി ജൂണ്‍ 29ന്

ഐ.പി.എല്‍ വാതുവെപ്പ് കേസ്: വിധി ജൂണ്‍ 29ന്

sreesanth-ipl-spot-fixingന്യൂഡല്‍ഹി: മലയാളിതാരം ശ്രീശാന്ത് ഉള്‍പ്പെട്ട ഐ.പി.എല്‍ വാതുവെപ്പ് കേസിന്റെ വിധി പറയുന്നത് ജൂണ്‍ 29ലേക്ക് മാറ്റി. കേസ് പരിഗണിച്ച ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വിധി മാറ്റിവെച്ചത്. വാതുവെപ്പ് കേസില്‍ മക്കോക്ക നിയമം ചുമത്തിയത് ചോദ്യം ചെയ്ത് ശ്രീശാന്ത് ഉള്‍പെടെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
അധോലോക സംഘാംഗം ദാവൂദ് ഇബ്രാഹിം ഉള്‍പ്പെട്ട സംഘമാണ് വാതുവെപ്പിന് പിന്നിലെന്ന ഡല്‍ഹി പൊലീസിന്റെ ആരോപണത്തെ തുടര്‍ന്നാണ് ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരെ 2005 മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം മക്കൊക്ക പ്രകാരം കേസെടുത്തത്. എന്നാല്‍ ഒത്തുകളിയില്‍ പങ്കില്ലെന്നും കേസില്‍ ഡല്‍ഹി പൊലീസ് ചുമത്തിയ മക്കോക്ക നിയമം നിലനില്‍ക്കില്ലെന്നുമാണ് ശ്രീശാന്തിന്റെ വാദം.
ഒത്തുകളി ആരോപണം തെളിഞ്ഞാല്‍ ശ്രീശാന്ത് ഉള്‍പെടെയുള്ള പ്രതികള്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കും. ക്രിക്കറ്റ് താരങ്ങളായ ശ്രീശാന്ത്, അജിത് ചന്ദീലിയ,അങ്കിത് ചവാന്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, നടന്‍ വിന്ദു ധാരാസിങ് എന്നിവര്‍ ഉള്‍പ്പെടെ ഇരുപത്തിയാറോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.