സോളാര്‍ കേസ്: ബിജുവിനും സരിതക്കും മൂന്ന് വര്‍ഷം കഠിനതടവ്

സോളാര്‍ കേസ്: ബിജുവിനും സരിതക്കും മൂന്ന് വര്‍ഷം കഠിനതടവ്

accusedപത്തനംതിട്ട: കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച സോളാര്‍ തട്ടിപ്പ് കേസില്‍ ഒന്നും രണ്ടും പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായര്‍ക്കും മൂന്ന് വര്‍ഷം കഠിനതടവും പിഴയും. സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആറന്മുള സ്വദേശി ബാബുരാജില്‍ നിന്നും 1.19 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിലായിരുന്നു വിധി.

 
സരിത 45 ലക്ഷവും ബിജു 75 ലക്ഷം രൂപയും പിഴയായി അടയ്ക്കണമെന്നും കോടതി വ്യക്തമാക്കി. ചതി, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ശരിയെന്ന് ധരിപ്പിച്ച് ഉപയോഗിക്കല്‍, ആള്‍മാറാട്ടം, ഒരേ ലക്ഷ്യത്തിനു വേണ്ടിയുള്ള ഒന്നുചേരല്‍, പണം തട്ടിയെടുക്കല്‍ എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

 
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406, 409, 420 വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ആര്‍. ജയകൃഷ്ണനാണ് കേസില്‍ വിധി പ്രസ്താവിച്ചത്. സരിതയ്ക്ക് ഇന്നലെ തന്നെ ജാമ്യം അനുവദിച്ചിരുന്നു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.