യാക്കൂബ് മേമന്റെ വധശിക്ഷ ശരിവെച്ച ജഡ്ജിക്ക് ഭീഷണികത്ത് ; പ്രതികാരം വീട്ടുമെന്ന് ടൈഗർ മേമൻ
ഡൽഹി: മുംബൈ സ്ഫോടന കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി ജഡ്ജിക്ക് ഭീഷണികത്ത് . ജഡ്ജി ദീപക്ക് മിശ്രയുടെ വീട്ടിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. നിങ്ങൾക്ക് എത്രയൊക്കെ സുരക്ഷ ഉറപ്പുവരുത്തിയാലും ഞങ്ങൾ നിങ്ങളെ അവസാനിപ്പിക്കും എന്നാണ് കത്തിലെ ഉള്ളടക്കം. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന യാക്കൂബ് അബ്‌ദുൽ റസാഖ് മേമന്റെ ഹർജി ദീപക് മിശ്രയടങ്ങിയ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് തള്ളിയത്.മേമൻ നല്കിയ ദയാഹർജി രണ്ടാമതും രാഷ്ട്രപതി തള്ളിയിരുന്നു . ഇതിനെത്തുടർന്ന് യാക്കൂബിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ രാത്രിയിൽ സമീപിക്കുകയായിരുന്നു. ഹർജിയിൽ പുലർച്ചെ 2.15ന് സുപ്രീം കോടതിയിൽ തന്നെ വാദം കേൾക്കാമെന്ന തീരുമാനം ജഡ്ജി മിശ്ര രണ്ടോടെ അഭിഭാഷകരെ അറിയിച്ചു. 3.20 ന് വാദം തുടങ്ങി. 4.20ഒാടെ വധശിക്ഷ ശരിവച്ചുകൊണ്ട് അവസാന വിധി വന്നു.
നീതിന്യായ ചരിത്രത്തിലെ തന്നെ അത്യപൂർവ നിമിഷമായിരുന്നു അർദ്ധരാത്രിയിലെ വിധിനിർണയം .
അനുജന്റെ വധശിക്ഷയെ തുടർന്ന് പ്രതികാരം വീട്ടുമെന്ന് 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി ടൈഗർ മേമൻ വീട്ടിലേക്ക് ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.
Photo Courtesy : Google/ images may be subject to copyright